Tuesday

ഋതുഭേദങ്ങള്‍

ഏഴാം ക്ലാസ്സുകാരന്‍, സ്കൂള്‍ വിട്ട് വീടെത്തിയപ്പോ മുഖത്തൊരു മ്ലാനത.
പതിയെ അടുത്തു കൂടി .
"എന്താടോ കാര്യം ? "
ഹേയ് ഒന്നുമില്ല.
"ക്ലാസ്സില്‍ ഇന്ന് ആരെയാ ഗെറ്റ് ഔട്ട് അടിച്ചേ ?"
"ആരേമില്ല" .ഉത്തരത്തില്‍ ഉഷാറു പോര.
അമ്മയെ ബയോളജി ടീച്ചര്‍ പുറത്തു നിര്‍ത്തിയ കഥ ഓര്‍മ്മിപ്പിച്ചു.
ചിരിയില്ല.
"ഹിന്ദി ടീച്ചര്‍ ഇന്നു ആരെയെലും പെരുമാറിയോ "
ഏയ് ഇല്ല.


രക്ഷയില്ല. പതിയെ അടുക്കളയിലേക്ക് പോയി.
ഇഷ്ടഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ വെര്‍തെ വിളിച്ചു . "മോനേ '


"ഉം" . പുറകില്‍ അനക്കം. സ്ഠിരം വിശേഷം ആവര്‍ത്തിച്ചു. മറുപടിക്കിടയില്‍,
"അമ്മേ ക്ലാസ്സില്‍ ഇന്നു ടീച്ചര്‍ എല്ലവരെയും സ്ഥലം മാറ്റി ഇരുത്തി.'
"ഉം"
എന്റെ അടുത്ത് ജോസഫാ അമ്മെ ഇരിക്കുന്നെ . അത്ര ഇഷ്ടത്തോടെ അല്ലാതെ മറുപടി.
"ഉം. അതു സാരമില്ല എല്ലവരുമായി അഡ്ജസ്ട് ചെയ്യണം . "
അതെനിക്കറിയാം
"പിന്നെന്തടോ "
അതു പിന്നെ, നെരത്തെ എന്റെ അടുത്ത് കീര്‍ത്തന ആണ് ഇരുന്നത്. നല്ല ഹെല്പ്ഫുള്‍, നന്നായി പഠിക്കുകയും, പാട്ടു പാടുകയും ചെയ്യും അവള്‍. അവളെ ഇപ്പോ സൈഡിലെ സീറ്റിലെക്ക് മാറ്റി.‍"

അപ്പോള്‍ അതാണു കാര്യം. മനസ്സില്‍‌ ചിരി വന്നു . വെളിയില്‍ കാണിച്ചില്ല.മനസ്സിലായത് പൊലെ ഭാവിച്ചു മില്ല .
"ഒരേ ക്ലാസ്സില്‍തന്നെ അല്ലേ . ക്ളാസില്ലാത്തപ്പൊ എപ്പോ വേണമെങ്കിലും കൂട്ടു കൂടാമല്ലോ. "
ചിരി പതിയെ തിരികെ കുഞ്ഞു മുഖത്തേക്ക്.

മകന്‍ വളരുകയാണ്.