tag:blogger.com,1999:blog-270177972024-03-13T19:53:24.496+05:30മുല്ലപ്പൂഎന്റെ മാത്രം ചിന്തകള്‍ ...മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.comBlogger37125tag:blogger.com,1999:blog-27017797.post-23442008565338173422012-09-26T08:28:00.000+05:302012-09-26T08:28:34.311+05:30ചില ചൂളമടികള്‍<div dir="ltr" style="text-align: left;" trbidi="on">
നന്നായി ചൂളമടിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ വേണം<br /><br />ഓര്‍മ്മയില്‍
ഏറ്റവും നന്നായി ചൂളം കുത്തിയിരുന്നത് വീട്ടിലെ റബ്ബറ് വെട്ടുകാരന്
മോഹനന് ആയിരുന്നു . പറമ്പിന്റെ ഏതോ ഒരു കോണില്‍ നിന്ന് കാറ്റിലൂടെ ഒഴുകി
വരുന്ന ചൂളം വിളി. ചൂളം അടിച്ചു പാടുന്നത് അന്നത്തെ ഹിറ്റ് മലയാളം
പാട്ടുകള്‍ ആയിരുന്നു . ഇടക്കെപ്പോഴോ എനിക്കറിയാത്ത ഈണവും കേട്ടിരുന്നു
ഹിന്ദിയോ തമിഴോ ആകണം അത്. അടുക്കളയുടെ ചവിട്ടു പടിയില്‍ കാപ്പി
കുടിച്ച്ചിരിക്കുംപോ വെറുതെ കാതോര്‍ക്കും . ചൂളം കുത്ത് അടുത്തടുത്ത്
വരുമ്പോ അമ്മ പറയും "മോഹനന് എത്താറായി . ഒരു ചായ കൊടുക്കാം ".<br /><br />ചൂളമടിയെ
വെറുത്ത ഒരു കാലം കൌമാരത്തിന്റെ ആയിരുന്നു . കൂട്ട് കൂടിയോ അല്ലാതെയോ
നടന്നു പോവുമ്പോ പൂവാലന്റെ ചൂളം കുത്തല് ഒട്ടും രസം തോന്നിയിട്ടേ ഇല്ല .
തണ്ടും തടിയും ഉള്ള ആങ്ങളമാര് കൂടെ കാണുമ്പോ ഇവന്മാരുടെ ചൂളം
മൃതിയടഞ്ഞിട്ടുണ്ടാവും.<br /><br />കോളേജു കാലത്താണ് ചൂളമടിയെ പറ്റി ഏറ്റവും രസിപ്പിക്കും ഓര്‍മ്മകള്‍ ഉള്ളത് . കൂട്ടുകാരുടെ ഇടയില്‍<br />ഒരാള്‍ അബദ്ധത്തില്‍ ചാടിയാല്‍ ഇരട്ട ചൂളം,<br />പൊട്ടത്തരം വിളമ്പിയാല്‍, ചമ്മിയാല്‍ അവരോഹണത്തില് ഒന്ന് ,<br />ഒരാള്‍ക്കിട്ടു പണി കൊടുത്താല്‍ ആരോഹണത്തില്‍ ചൂളം,<br />അത് പാളിയാല്‍ ഇതൊന്നുമല്ലാത്ത താളത്തില്‍<br />ചൂളമടിയിലൂടെ അത് പ്രകടമാക്കുന്ന രസികന്മാര് ഉണ്ടായിരുന്നു അക്കാലത്ത്.<br /><br />ചില വിരുതന്മാര് സാറന്മാരെയും വെറുതെ വിടില്ലായിരുന്നു<br />ചോദ്യം
ചോദിച്ചു ഉത്തരം അറിയാതെ എഴുന്നേറ്റു നിക്കുമ്പോ ഒരു ബാക്ക്ഗ്രൌണ്ടായി
മെല്ലെ ഒരു ചൂളം . ഉത്തരം പറഞ്ഞു ഇരുന്നാല്‍ അതിനും ഒരു താളം.<br /><br />അടുത്ത ക്ലാസിലെ അമിതാഭ് മിശ്രക്ക് ക്ലാസിലെ ദേവിയ കാണുമ്പോ നാല് കൊല്ലവും ഒരേ ചൂളം .<br /><br />ലേഡീസ് ഹോസ്റ്റലില്‍ സംഗീത അഗര്‍വാള്‍, അവളായിരുന്നു ഉറക്കെ ചൂളം കുത്തിയിരുനത്.<br />എപ്പോഴും ഉറകെ സംസാരിക്കുന്ന അവള് ചൂളം കുത്താന്‍ പഠിച്ചത് നന്നായി എന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു.<br /><br />ചൂളമടി
അബദ്ധത്തില്‍ കൊണ്ട് ചാടിച്ച അവസരവും ഓര്‍മ്മയിലുണ്ട് . ഇടനാഴിയിലൂടെ
കവിതയെ ചൂളമടിച്ച കൂട്ടുകാരനെ , കണക്കു ഡിപ്പാര്‍ട്ട് മെന്റിലെ ശ്രീധരന്
മാഷ് ഒരു ദിവസം മുഴുവന്‍ ഡിപ്പാര്‍ട്ട് മെന്റിന് കാവല്‍ നിര്‍ത്തി "എന്നാ
നീ ഇവിടെ നിന്ന് ചൂളമടി" എന്നും പറഞ്ഞ്.<br /><br />രാത്രിയില്‍ ചൂളമടിക്കാന്‍ വീട്ടില്‍ സമ്മതിച്ചിരുന്നില്ല<br />എത്ര ശ്രമിച്ചിട്ടും എനിക്ക് അതൊന്നു പഠിചെടുക്കാനും പറ്റിയില്ല<br />നന്നായി ചൂളം അടിക്കുക ആണുങ്ങളുടെ കുത്തക തന്നെ.<br /><br />അല്ല ആരാ അവിടെ ചൂളമടി പ്രാക്ടീസ് ചെയ്യുന്നേ ?<br />എന്റെ മോനല്ലേ !</div>
മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com3tag:blogger.com,1999:blog-27017797.post-30266027354328776962012-07-10T11:38:00.002+05:302012-07-10T11:38:40.401+05:30പ്രണയലേഖനം<div dir="ltr" style="text-align: left;" trbidi="on">
ചേട്ടന്റെ അച്ഛന് ഫോണില്‍ വിളിച്ചു . അങ്ങനെ എപ്പോളും ഒന്നും വിളിക്കാറില്ല .<br />കാര്യമാത്ര പ്രസക്തമായി സംസാരിക്കുകയും എന്നാല്‍ കളിയാക്കാന്‍ കിട്ടുന്ന ഒരവസരം പോലും പാഴാക്കാത്തതുമായ ഒരു പ്രകൃതം.<br />അന്നു കുടും ബ വീട്ടില്‍ നടക്കുന്ന അറ്റകുറ്റപണിയുടെ ഭാഗമായി പെയിന്റ് അടിയും, അടുക്കി പറക്കലും തകൃതി ആയി നടക്കുന്നു<br /><br />"എന്താ അച്ഛാ വിശേഷിച്ചു ?"<br />"അതു പിന്നെ നിങ്ങടെ കുറെ പ്രധാനപ്പെട്ട കടലാസു കെട്ടുകള്‍ ഇവിടെ ഇരിക്കുന്നു എന്തു ചെയ്യണം ?"<br /><br />"ഒരു കവറില്‍ ഇട്ടു അവിടെ വെച്ചേക്കൂ .അടുത്ത വീക്കെണ്ടില്‍ എടുത്തോളാം ."<br /><br />അത്യാവശ്യം വേണ്ടതെല്ലാം ഇവിടെ ഉണ്ടല്ലോ എന്നാലും ഇതു എന്തായിരിക്കും ?<br />എന്തായാലും അവിടെ എത്തുമ്പോ മറക്കാതെ ചോദിക്കാം<br /><br />വീക്കെണ്ടില്‍
വീടെത്തുമ്പോ ഉമ്മറത്തു എല്ലാരും ഉണ്ട് . അച്ഛനും അമ്മയും വല്യേട്ടനും
ചേടത്തിയും അനിയനും . മിക്കവാറും ഞങ്ങള്‍ എത്തുമ്പൊ അങ്ങനെ ആണു.<br /><br />എത്തിയതെ, മറക്കണ്ട എന്നു കരുതി ഞാന്‍ അച്ഛനോടു ചോദിച്ചു . 'അച്ഛന് എടുത്തു വെച്ചിരിക്കുന്ന എന്തോ പേപ്പറുകള്‍ ?"<br /><br />ചേടത്തി ചിരിച്ചു കൊണ്ടു അകത്തേക്കു പോയി . ഒരു കവറും കയ്യിലെടുത്തു തിരികെ വന്നു . കയ്യില്‍ വ്ച്ചു തന്നു കൊണ്ടു പറഞ്ഞു .<br /><br />" കഴിഞ്ഞ ദിവസം ഞാന്‍ മുറിയില്‍ നിന്നു ഇറങ്ങി വന്നതു അച്ഛന്റെ ഉറക്കെ ഉള്ള വായന കേട്ടു ആണു.<br />ദിനപത്രത്തില്‍ എന്താ ഇത്ര ഉറക്കെ വായിക്കാന്‍ എന്നു ശ്രദ്ധിചപ്പോളല്ലെ മനസ്സിലായതു . അതു പത്രമല്ല എന്നും ഇതാണെന്നും.<br />ഇനിയെങ്കിലും ഇതൊക്കെ സൂക്ഷിച്ചു വെക്കൂ."കൂട്ടത്തില്‍ ഒരു ചിരിയും<br /><br />കയ്യില്‍ തന്ന കവറിലേക്കു ഞാന്‍ പാളി നോക്കി.<br />
<br />
കല്യാണം കഴിഞ്ഞു പഠിക്കാന്‍ പോയപ്പൊള്‍, ചേട്ടന് എനിക്കയച്ച കത്തുകള്‍<br />
</div>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com1tag:blogger.com,1999:blog-27017797.post-26264899587663238072011-08-02T16:40:00.001+05:302014-04-28T14:32:09.760+05:30ഋതുഭേദങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<span class="z19Dle zG9tqc" id="col-z12iilwbgqndfxhfl22ztt5zapymi5zdj"><span class="zo"><span class="HgYomf"><span class="QGJaM Ig sDgL9b" style="display: block;">ഏഴാം ക്ലാസ്സുകാരന്, സ്കൂള്‍ വിട്ട് വീടെത്തിയപ്പോ മുഖത്തൊരു മ്ലാനത.<br />പതിയെ അടുത്തു കൂടി .<br />"എന്താടോ കാര്യം ? "<br />ഹേയ് ഒന്നുമില്ല.<br />"ക്ലാസ്സില്‍ ഇന്ന് ആരെയാ ഗെറ്റ് ഔട്ട് അടിച്ചേ ?"<br />"ആരേമില്ല" .ഉത്തരത്തില്‍ ഉഷാറു പോര.<br />അമ്മയെ ബയോളജി ടീച്ചര്‍ പുറത്തു നിര്‍ത്തിയ കഥ ഓര്‍മ്മിപ്പിച്ചു.<br />ചിരിയില്ല.<br />"ഹിന്ദി ടീച്ചര്‍ ഇന്നു ആരെയെലും പെരുമാറിയോ "<br />ഏയ് ഇല്ല.<br /><br /><br />രക്ഷയില്ല. പതിയെ അടുക്കളയിലേക്ക് പോയി.<br />ഇഷ്ടഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ വെര്‍തെ വിളിച്ചു . "മോനേ '<br /><br /><br />"ഉം" . പുറകില്‍ അനക്കം. സ്ഠിരം വിശേഷം ആവര്‍ത്തിച്ചു. മറുപടിക്കിടയില്‍,<br />"അമ്മേ ക്ലാസ്സില്‍ ഇന്നു ടീച്ചര്‍ എല്ലവരെയും സ്ഥലം മാറ്റി ഇരുത്തി.'<br />"ഉം"<br />എന്റെ അടുത്ത് ജോസഫാ അമ്മെ ഇരിക്കുന്നെ . അത്ര ഇഷ്ടത്തോടെ അല്ലാതെ മറുപടി.<br />"ഉം. അതു സാരമില്ല എല്ലവരുമായി അഡ്ജസ്ട് ചെയ്യണം . "<br />അതെനിക്കറിയാം<br />"പിന്നെന്തടോ "<br />അതു പിന്നെ, നെരത്തെ എന്റെ അടുത്ത് കീര്‍ത്തന ആണ് ഇരുന്നത്. നല്ല ഹെല്പ്ഫുള്, നന്നായി പഠിക്കുകയും, പാട്ടു പാടുകയും ചെയ്യും അവള്. അവളെ ഇപ്പോ സൈഡിലെ സീറ്റിലെക്ക് മാറ്റി."<br /><br />അപ്പോള്‍ അതാണു കാര്യം. മനസ്സില്‍ ചിരി വന്നു . വെളിയില്‍ കാണിച്ചില്ല.മനസ്സിലായത് പൊലെ ഭാവിച്ചു മില്ല .<br />"ഒരേ ക്ലാസ്സില്‍തന്നെ അല്ലേ . ക്ളാസില്ലാത്തപ്പൊ എപ്പോ വേണമെങ്കിലും കൂട്ടു കൂടാമല്ലോ. "<br />ചിരി പതിയെ തിരികെ കുഞ്ഞു മുഖത്തേക്ക്.<br /><br />മകന് വളരുകയാണ്.</span></span></span></span></div>
മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com4tag:blogger.com,1999:blog-27017797.post-42122845540081111592011-07-29T12:39:00.001+05:302011-07-29T12:41:24.640+05:30പകര്പ്പ്ബോംബെയില് നിന്നെത്തിയ കൂട്ടുകാരിയെ കാണാന്‍ അവളുടെ വീട്ടിലെത്തി.<br />എന്നെ കണ്ടതെ വന്നു കെട്ടിപിടിച്ചു . ഞാനും.<br />"വാ ഒരാളെ കാണിച്ചു തരാം "<br />കയ്യില്‍ പിടിച്ച് അകത്തേക്ക്.<br /><br />അകത്ത് ഒരു കുഞ്ഞു തൊട്ടിലില്‍ ,<br />കൈ കാലുകളിളക്കി ഒരു സുന്ദരിക്കുട്ടി.<br />അദ്ഭുതവും സന്തോഷവും പുറത്തേക്കെത്തിയത് കണ്ണുകളിലൂടെ.<br />പിന്നെ ചോദിച്ചു ,<br />"എന്നാ മോള് ഉണ്ടായെ ? നിന്നെ വിളിച്ചപ്പോളും ഒന്നും പറഞ്ഞതേ ഇല്ലല്ലോ "<br /><br />അവളെന്നെ അരികില്‍ ചേര്‍ത്തു , പതിയെ പറഞ്ഞു<br />"കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായില്ലേ<br />കുട്ടികളുണ്ടാകാന്‍ സാധ്യത തീരെ കുറവു എന്ന് ഡോക്ടര്‍.<br />വസൂം ഞാനും ഒന്നിച്ചാ പോയതു. അവിടെ ചൈല്‍ഡ് അഡോപ്ഷന്‍ എന്‍. ജി. ഓ. ഇല് ബുക്ക് ചെയ്യാന്‍.ഒരു വര്‍ഷത്തോളം കാക്കേണ്ടി വന്നു.<br /><br />അവര്‍ കുട്ടികളെ തരുമ്പൊള്‍ ,അഡോപ്ട് ചെയ്യുന്ന അച്ഛനും അമ്മയുമായി സാമ്യം ഉള്ള കുട്ടികളെ ആണു തരുന്നത്.<br />എന്തായാലും ആഗ്രഹം പോലെ മോളെ തന്നെ കിട്ടി. " അമ്മയെക്കാളും ഉയരത്തില്‍ അവള്.<br /><br />അയല്‍വക്കത്തെ ചേച്ചി മുറിയിലേക്ക് വന്നു.<br />"മാളവികയുടെ കുഞ്ഞിനെ കാണാന്‍ വന്നതാ"<br />തൊട്ടിലില്‍ നിന്നും കുഞ്ഞിനെ എടുത്ത് ചേര്‍ത്തു പിടിച്ചു അവര്‍.<br />പിന്നെ മാളുവിന്റെ അമ്മയോടായി പറഞ്ഞു<br /><br />" മാളു കുഞ്ഞിലെ ഇരുന്ന പോലെ തന്നെ .അല്ലേ ചേച്ചി ".മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com4tag:blogger.com,1999:blog-27017797.post-86570200806338979642011-03-02T19:15:00.006+05:302011-03-03T14:46:50.920+05:30പ്രണയലേഖനവും പൊല്ലാപ്പും - 1<div style="text-align: justify;">കോളേജു പഠനം കഴിഞ്ഞു വീടെത്തിയതോടെ , അലമാരയുടെ സൈഡില്‍ നിന്നും മേശ വിരിപ്പിനടിയില് നിന്നും മാത്രുഭൂമി ഞായര്‍ സപ്പ്ലിമെന്റ് തല നീട്ടാന്‍ തുടങ്ങി . അന്നു ഇന്ത്യയെ മൊത്തം കെട്ടിച്ചോളാം എന്നു വാഗ്ദാനം ചെയ്യുന്ന മാട്രിമോണിക്കാരെ പറ്റി കേട്ടു കേള്‍വി പോലുമില്ല. ഡയറിയും കക്ഷത്തില്‍ വെച്ചു വരുന്ന മൂന്നാമനോട് എന്റെ നയം വ്യക്തമാക്കാന്‍ ഒരു ചാന്‍സ് കൊടുക്കണ്ട എന്നു കരുതിയാവണം അച്ഛന് മാതൃഭൂമി സപ്ലിമെന്റിനെ സൂക്ഷിച്ചത്.<br /><br />ഇപ്പോ കല്യാണം വേണ്ട . ഇനിം എനിക്കു പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോള്‍ ഒക്കെം തലകുലുക്കി സമ്മതിച്ചവര് , " എന്നാലും വെര്‍തെ, നിനക്കല്ല നിന്റെ കസിനു വേണ്ടി നോക്കാമല്ലൊ" എന്നൊക്കെ പറഞ്ഞു , അവരുടെ തിരച്ചില്‍ നിര്‍ബാധം തുടര്‍ന്നു .<br /><br />ഞാനാണെങ്കില്‍ വീടിനടുത്ത് ഒരു കൊച്ചു ജോലിയുമൊക്കെ ആയി അങ്ങനെ സന്തോഷമായി കഴിയുന്ന കാലം . രാവിലെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ചു ഹോസ്റ്റലില്‍ ഇത്രയും നാള് കഴിച്ചതിന്റെ ക്ഷീണം തീര്‍ത്ത്, സസുഖം ജോലിം ജോളിം ആയി പോകുന്നു .</div><div style="text-align: justify;" class="im"><br /><br />ഒരു ദിവസം ജോലിക്കു ശേഷം വീടെത്തിയപ്പൊള് , അമ്മക്ക് പതിവിലധികം സ്നേഹം. "ഇന്നെന്താ മണീയമ്മെ പതിവിലധികം സ്നേഹം ", എന്നൊന്നുന്നും ചോദിച്ചില്ല . അങ്ങനെ ചോദിച്ചു ഇങ്ങോട്ടു പ്രതിസന്ധി വിവരിക്കാനുള്ള ഒരു പാലം നമ്മാളായി എന്തിനാ ഇട്ടു കൊടുക്കുന്നെ. വരാനുള്ളതു ഒരു തൊണ്ട അടപ്പിലും നിക്കില്ലല്ലൊ . ഇത്തിരി കഴിഞ്ഞപ്പോള്‍ അമ്മ അടുത്തു കൂടി .<br /><br />"മോളെ , അമ്മ നിന്റെ അലമാരി ഒക്കെം അടുക്കി പെറുക്കി . അന്നെരം വെറുതേ നിന്റെ പഴയ ഡയറി കണ്ടു. (ഡയറി എഴുതുന്ന ഒരു ശീലം അച്ഛനായിട്ടു ഞങ്ങള്‍ക്കു ഉണ്ടാക്കി എടുത്തിരുന്നു.) ഞാന്‍ ആ ഡയറി വെറുതെ ഒന്നു മറിച്ചു നോക്കി . അതില്‍ ചിലതൊക്കെ വെറുതേ വായിച്ചു ."<br /><br />" ഈ വെറുതെ അല്പം കൂടുതലല്ലേ " എന്നു ഞാന്‍ കണ്ണിറുക്കി.<br /><br />"മോളെ അതിലെ ഒരു എഴുത്തു എന്തൊ എഴുതി നോക്കിയിരിക്കുന്നല്ലോ ? ഞാന്‍ അച്ഛനോടു പറഞ്ഞു നിനക്കങ്ങനെ എന്തേലും ഉണ്ടെങ്കില്‍ അതു പറഞ്ഞെനെം എന്നു . എന്നാലും അച്ഛനു ഒരു സം ശയം . കല്യാണക്കാര്യം പറയുമ്പൊ നിനക്കുള്ള അനിഷ്ടം ഇനി അതു കൊണ്ടെങ്ങാനും ആണോ ? എനിക്കങ്ങനെ സം ശയം ഒന്നുമില്ല കേട്ടൊ . എന്നാലും ഒന്നു ചോദിച്ചെന്നെ ഉള്ളു."<br /><br />"അമ്പടി കള്ളിപെണ്ണെ .എന്റെ അമ്മക്കുട്ടീ , മക്കളുടെ മനസ്സിലെ രഹസ്യം പിടിച്ചെടുക്കാനുള്ള കഴിവു ദൈവം ഹോള്‍സെയിലായി അമ്മമ്മാര്ക്കു കൊടുത്തേക്കുവാണല്ലോ " എന്നു മനസ്സിലും "എതു ഡയറി അമ്മേ ഞാന്‍ ഒന്നു നോക്കട്ടെ . ഒന്നു കാണിച്ചെ "എന്നു ഉറക്കെയും പറഞ്ഞു.<br /><br />എഞ്ചിനീയറിങ്ങ് കോളേജിലെ ഡയറി അമ്മ എനിക്കു മുന്നില്‍ തുറന്നു വെച്ചു . ശെരിയാണല്ലോ ഈശ്വരാ ദേ ഒരു പ്ര്.. പ്ര.. പ്രണയ ലേഖനം . അതും എന്റെ കൈപ്പടയില്‍ ! ഞാന്‍ ഒന്നു ഞെട്ടി . ഉണരും മുതല്‍ ഉറങ്ങും വരെ ഉള്ള സകല കാര്യവും വള്ളി പുള്ളിവിടാതെ അമ്മയോടു പറയാറുണ്ടു എന്ന വിശ്വാസം ആണ് ഇപ്പൊള്‍ നൂല്‍പ്പാലത്തില്‍. ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി . ചിരിയും ആശ്വാസവും എന്നെ എഞ്ജിനീയറിങ്ങിന്റെ മൂന്നാം കൊല്ലത്തിലേക്കു കൊണ്ടു പോയി.<br /><br /><br /></div><div style="text-align: justify;">ഞങ്ങളുടെ സീനിയര്‍ ആയി പടിച്ച ഒരു മഹാന് ഉണ്ടായിരുന്നു . മെക്കാനിക്കല്‍ ഡിപ്പാര്ട്ടു മെന്റില്‍ . ദോഷം പറയരുതല്ലോ . സ്വഭാവ ഗുണം കൊണ്ടു ആളു പെണ്‍കുട്ടികളുടെ ഇടയില്‍ ഭയങ്കര ഫെയിമസ്സായിരുന്നു . നാലാളു കൂടുന്ന കോളെജിലെ എതു പരിപാടിക്കും ഇയാളുടെ ഫിങ്ങര് പ്രിന്റ് ഏതേലും പെങ്കൊച്ചിന്റെ ദേഹത്തുന്നു കണ്ടു കിട്ടാറുണ്ടായിരുന്നു. പൂച്ചകളായ പെണ് പിള്ളെര് കരഞ്ഞും , പുലികള്‍ ചീറിയും പ്രതിഷേധിച്ചെങ്കിലും അയാളുടെ സ്വഭാവം മെച്ചപ്പെട്ടില്ല.<br /><br />അങ്ങനെ ഒരു ദിവസം ഹോസ്റ്റല്‍ മുറിയില്‍ വെറുതെ ഇരിക്കുമ്പോള്‍ ആണു വാലെന്റയിന് ഡെ വരാന്‍ പോകുന്നു എന്നും എന്തെങ്കിലും ക്രിയെറ്റീവായി ചെയ്യണമെന്നും എനിക്കും , സുഹ്രുത്തിനും അരുളപ്പാടുണ്ടാവുന്നതു. ആര്ക്കിട്ടു പണി കൊടുക്കാം എന്നു ആലോചിച്ചതെ നറുക്കു വീണതു , ഈ പറഞ്ഞ കക്ഷിക്ക് തന്നെ.<br /></div><div style="text-align: justify;" class="im"> <br />പ്രണയലേഖനം കുത്തി കുറിക്കാന്‍ കയ്യില്‍ കിട്ടിയത് എന്റെ ഡയറി ആയിരുന്നു . മൂന്നു തവണ ഡ്രാഫ്ട് എഴുതി മായ്ചും വരച്ചും വന്നപ്പോള്‍ പുരനിറഞ്ഞു നില്ക്കുന്ന കൊതിപ്പിക്കുന്ന ഒരു പ്രണയലേഖനം.<br /><br /></div><div style="text-align: justify;">'അസ്തിക്കു പിടിച്ച പ്രണയം ആണെന്നും , ഉപേക്ഷിക്കല്ലേ എന്നും സ്ഥിരം പല്ലവികളും , പിന്നെ ചേട്ടനു വേറെ ആരെയെങ്കിലും ഇഷ്ടമാണെങ്കിലൊ എന്നറിയാത്തിടത്തോളം എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല എന്നും , അതല്ല ചേട്ടന് എനിക്കായി അവതാരമെടുത്തതാണെങ്കില് , ആ നീല പാന്റും നീല ഷര്‍ട്ടും ഇട്ടു വലന്റയിന് ഡേ യുടെ അന്നു സെക്കണ്ട് ഇയര്‍ ക്ളാസ്സിനു മുന്നിലൂടെ വന്നാല്‍ മതി' എന്നും എഴുതി . ( പൂവാലന്റെയിന്സ് ഡേയില്‍ പൊതുവെ ഇവരെല്ലാം ചുള്ളന്മാരായി വരുമ്പോള്‍ മെക്കാനിക്കല്‍ കാരുടെ വര്‍ക്ക് ഷോപ്പ് ഡ്രെസ്സ് ആയ, വെള്ളം കാണാത്ത, നീല പാന്റും നീല ഷര്‍ട്ടും ചേട്ടനെ കാണാനുള്ള ഞങ്ങടെ ആഗ്രഹത്തെ പഴിക്കരുതല്ലോ )<br /><br /></div><div> </div>നൂറ്റിയൊന്നു തവണ I Love you എഴുതിയ സ്നേഹം തുളുമ്പുന്ന ഒരു കാര്‍ഡിന്റെ അകമ്പടിയോടെ , പുര നിറഞ്ഞു നിന്ന ഞങ്ങടെ പ്രണയ ലേഖനത്തെ, ഞങ്ങള്‍ കണ്ണീരോടെ യാത്രയാക്കി . ചെന്ന് കേറുന്ന ഗൃഹത്തിലെ പീഡനത്തിനു അല്പം അയവുവരുത്താനും കൂടെ ഉള്ള സന്തത സഹാചാരികള്ക്ക് പിന്തിരിപ്പന് മൂരാച്ചി ബുദ്ധി തോന്നിക്കാ തിരിക്കാനും മനസ്സാ പ്രാര്‍ഥിച്ചു,<br /><br />വാലന്റയിന്‍സ് ഡെ വരാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം .പ്രണയ ലേഖനം ബൂമേ റാങ്ങ് ആയി രൂപാന്തരപ്പെടുമോ, അതോ നീല ഷര്‍ട്ട് നു വെള്ളം കാണാന്‍ യോഗം ഉണ്ടാവോ എന്ന് കാത്തു ഞങ്ങള്‍ ഇരുന്നു...<br /><style type="text/css">#avg_ls_inline_popup { position: absolute; z-index: 9999; padding: 0px; margin-left: 0px; margin-top: 0px; overflow: hidden; word-wrap: break-word; color: black; font-size: 10px; text-align: left; line-height: 130%; }</style><br />( തുടരും )മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com20tag:blogger.com,1999:blog-27017797.post-80700867962350796922010-10-14T00:08:00.009+05:302010-10-14T08:36:53.911+05:30കാഴ്ചസന്തോഷിന്റെ <span>ചങ്ങാതി കൂട്ടത്തിലാണ്</span> ഞാന്‍ അവളെ ആദ്യമായി കാണുന്നത്.<br />ആരേയും ആകര്‍ഷിക്കുന്ന സുന്ദരമായ ചിരി. എല്ലവരെയും പോലെ ഞാനും അതാണ് അവളില്‍ ശ്രദ്ധിച്ചതും.<div><br /><br />ഒരേ താല്പര്യങ്ങള് അങ്ങനെ അവളെ എന്റെയും സുഹൃത്താക്കി.<br /></div> ഇടയ്ക്ക് ഒരുനാള്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഭയങ്കര സന്തോഷത്തില്‍ ഒരു മൂളിപ്പാട്ടിന്റെ ഈണത്തില്‍ അവള്.<br /><br />"എന്താ കാര്യം ?" എന്ന എന്റെ ചോദ്യം എത്തുന്നതിനു മുന്‍പ് മറുപടി വന്നു. <div><br />"ഞാന്‍ നാട്ടില്‍ പോണു . താന്‍ പോരുന്നോ?."<br /><div><br />" നിന്നെ പോലുള്ള കാട്ടുജാതിയുടെ നാട്ടിലേക്കോ ? ഇല്ല "<br /><br /></div></div> "വേണ്ട. താനൊക്കെ കാശു മുടക്കി തേക്കടിയിലും മൂന്നാറിലും പോയി താമസിച്ചാല്‍ മതി . എന്തു രസമാണെന്നൊ എന്റെ നാട്. മഞ്ഞു കാലത്തു നല്ല തണുപ്പ്. ഒരു പാടു മരങ്ങള്‍ക്കിടയില്‍ പറമ്പിനു നടുവില്‍ എന്റെ വീട്. ഒരു തവണ താനും വാ. "<br /><br />ഇത്തവണ ഒന്നും പറഞ്ഞില്ല . ഇപ്പോള്‍ പരിചയപ്പെട്ടവരോട് പോലും ഇങ്ങനെ സംസാരിക്കുന്ന ഒരു പെണ്ണ്.<br /><br /><br />ഇടക്കു , ഓഫീസിലെ തിരക്കിനിടയില്‍ നിന്നും ഒരു രക്ഷപ്പെടലിനായി അവളൊടുള്ള സംസാരങ്ങള്‍ . നഗരത്തിലെ കാഴ്ചകള്‍ ആള്‍ക്കാരെ എങ്ങനെ ഭ്രമിപ്പിക്കുന്നു എന്നവള്‍ അദ്ഭുതം കൊണ്ടു . എന്നും അവളുടെ നാടു കഴിഞ്ഞേ ലോകത്ത് മറ്റ് കാഴചകള്‍ ഉള്ളൂ എന്ന് ഓരോ നാട്ടില്‍ പോക്കിനും അവള് എന്നെ ഓര്‍മിപ്പിച്ചു.<br /><br /><br />ഒരു തവണ നാട്ടിലെത്തി എന്നു പറയനാണു രാത്രിയില്‍ അവളെന്നെ വിളിച്ചത്. ഫോണില്‍ അവളുടെ ശബ്ദത്തിനും മുന്‍പേ ആദ്യം എത്തിയതു രാത്രിയുടെ നിശബ്ദത. രാത്രി ജീവികളുടെ ശബ്ദവും<br /><br />"ഇവിടെ കറന്റില്ല " അവളുടെ സംസാരങ്ങള്‍ അങ്ങനെ ആണ് . പാതി പറഞ്ഞു വെച്ചതിന്റെ ബാക്കി പോലെ .<br />"ഞാന്‍ മുറ്റത്ത് ഇറങ്ങി നിന്ന് ആകാശം കാണുന്നു . ആകാശം നിറഞ്ഞു കവിയും പോലെ നക്ഷത്രങ്ങള്‍ .ഇവിടെ വാ ഒരു തവണ തനിക്കും കാണാം "<br /><i><br /></i>എന്റെ ജനാലയിലൂടെ നിയോണ്‍ ബള്‍ബ്കളുടെ പ്രകാശം മാത്രം.<br /><br /><br />സന്തോഷിന്റെ പുതിയ നമ്പര്‍ കളഞ്ഞു പോയി എന്നും പറഞ്ഞാണ് അന്നവള്‍ വിളിച്ചത്<br />പക്ഷെ അവളുടെ ശബ്ദതിനെയും തോല്പിച്ചു , പുറകില്‍ വാദ്യഘോഷവും ബഹളങ്ങളും.<br /><br />"ഇവിടെ ഉത്സവത്തിനു എന്താ രസം എന്ന് അറിയുമോ ? നാട് മുഴുവന്‍ ഉണ്ട് ഇവിടെ മേള പറമ്പില്‍.<br />ഞാന്‍ കുറെ കുപ്പിവളകള്‍ വാങ്ങി . അടുത്ത ഉത്സവത്തിനു താനും വാ "<br />ഉത്സവലഹരിയില്‍ ഒരു നിമിഷം കുഞ്ഞു കുട്ടിയായി അവള് .<br /><br />ഇവിടെ നഗര പാതയില്‍ വാഹനങ്ങളുടെ ഇരമ്പല്‍.<br /><br /><br />ജനുവരിയിലെ തണുപ്പില്‍ ഡല്‍ഹിക്ക് പോകുന്ന സന്തോഷിനെ യാത്ര അയക്കാന്‍ അതി രാവിലെ റെയില്‍ വെ പ്ലാട്ഫോമില്‍ നില്‍ക്കുമ്പോളാണ് ഫോണില്‍ അവള് .<br /><br />"കാപ്പി പൂവുകള്‍ ക്ക് മേഘങ്ങള്‍ ആകാന്‍ കഴിയും . അറിയുമോ? എന്റെ വീടിനു പുറകില്‍ താഴ്വാരത്ത് കാപ്പി മുഴുവന്‍ പൂത്തു മേഘങ്ങളേ പോലെ . ഇവിടെ മുഴുവന്‍ കാപ്പി പൂവിന്റെ മണവും . ഒരു തവണ താനും വാ " അവളുടെ നാട്ടില്‍ കാഴ്ചകള്‍ അവസാനിക്കുന്നില്ല<br /><i><br /></i>കറുത്ത പുക കൊണ്ടുള്ള മേഘത്തുണ്ടുകള്‍ വരച്ചു എന്റെ മുമ്പിലൂടെ ഒരു ട്രെയിന്‍ കടന്നു പോയി .<br /><br /><br />അവളുടെ വാക്കില്‍ കൂടെ കാഴ്ചകള്‍ കാണുന്നതാണ് കൂടുതല്‍ ഭംഗി എന്ന് ചിലപ്പോഴൊക്കെ തോന്നി. എങ്കിലും ഒരിക്കല്‍ അവളുടെ പ്രിയപ്പെട്ട കാഴച്ചകളിലെക്ക് പോകണം.<br /><br /><br /><div style="text-align: justify;"> <span style="font-style: italic;">കയ്യിലിരുന്ന ഫോണ്‍ പിന്നെയും ശബ്ടിച്ചു . സന്തോഷാണ് .</span><br /><span style="font-style: italic;"> "എത്ര തവണയായ് വിളിക്കുന്നു. വേഗം ഇറങ്ങു . അവളുടെ വീട്ടിലേക്കു കുറെ ദൂരം ഉണ്ട്.</span> <style type="text/css">#avg_ls_inline_popup { position: absolute; z-index: 9999; padding: 0px; margin-left: 0px; margin-top: 0px; overflow: hidden; word-wrap: break-word; color: black; font-size: 10px; text-align: left; line-height: 130%; </style><span style="font-style: italic;">ബോഡി എടുക്കും മുന്‍പ് അങ്ങ് എത്തണം. ദൂരെ നിന്ന് ഇനി ആരും വരാനില്ല എന്നാണു അറിഞ്ഞത് "</span><br /></div><i><br />അവള്‍ക്കു വേണ്ടി ,ഒരിക്കലും കാണേണ്ടാത്ത ഒരു കാഴ്ചയിലേക്ക് ,നിരസിക്കാന്‍ വയ്യാതെ ഒരു യാത്ര.<br /><br />.<br /></i>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com15tag:blogger.com,1999:blog-27017797.post-18014868320758713492009-06-06T11:09:00.016+05:302010-06-24T14:15:07.198+05:30മഷിപ്പേന.<p align="justify"><span style="font-size:100%;">"അമ്മേ എനിക്കൊരു മഷിപ്പേന വാങ്ങിത്തരണം." സ്കൂളില്‍ നിന്ന് തിരികെ എത്തിയ ആദ്യ ദിവസം അഞ്ചാംക്ലാസ്സുകാരന് ആവശ്യം നിരത്തി.</span></p><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">"ഞങ്ങളെ ഇനി മഷിപ്പേന വെച്ചേ എഴുതാന്‍ റ്റീച്ചര്‍ സമ്മതിക്കൂ". അല്പം ഗമയില്‍ പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള പ്രൊമോഷന് ഉറക്കെ പ്രഖ്യാപിച്ചു അവന് അകത്തേക്കു പോയി.</span></p><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">"അമ്മേ നിച്ചും വേണം ചേട്ട പറഞ്ഞ പേന". വീട്ടിലെ ഭിത്തി മുഴുവന്‍ എഴുതി തീര്‍ത്തിട്ടല്ലെ അമ്മേ ഞാന്‍ ചോദിക്കണെ എന്ന ഭാവത്തില്‍ മകള്‍.</span></p><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">ക്ലാസു കയറ്റം കിട്ടുന്നതിലും ഗമയായിരുന്നു പണ്ടു കാലത്തും പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള മാറ്റം. </span></p><span style="font-size:100%;"><p align="justify"><br />അച്ഛ്ന് വാങ്ങിത്തന്നു എനിക്ക് ആദ്യത്തെ പേന. സാധാരണയിലും നീളം കുറഞ്ഞ വാലറ്റം കൂര്‍ത്ത തൊപ്പി വെച്ച കുഞ്ഞി പേന. അതിനു നിറം നീല ആയിരുന്നു. പിന്നെ എപ്പോഴൊ മനസ്സിലെ പരീക്ഷണ പനി ഉണര്‍ന്നപ്പോള്‍, പേന മഞ്ഞളില്‍ മുങ്ങി പച്ച കളര്‍ ആയി.</p></span><span style="font-size:100%;">"നീല മഷി വെച്ച് എഴുതിയാ മതി എല്ലാവരും". അവിടേം വന്നു ടീച്ചറിന്റെ വക ന്യായം. കറുപ്പ് മഷി വെച്ചെഴുതിയാല്‍ കുറച്ചുനാള്‍ കഴിയുമ്പോ അതു ബ്രൗണ്‍ കളര്‍ ആകും അത്രേ. ബ്രൗണ്‍ എന്താ മോശം കളറാ. ചോദിക്കാന്‍ തോന്നിയതാ. പിന്നെ റ്റീച്ചറിന്റെ കയ്യിലിരിക്കുന്ന ചൂരല്‍ അതിനു സമ്മതിച്ചില്ല</span><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">എല്ലാവരും സാദാ പേന വെച്ചെഴുതുമ്പോ അടുത്തിരുന്നു സൂര്യ, ഹീറോ പേനയും പിടിച്ചു ഹീറോയിന്റെ ഭാവത്തില്‍ എഴുതുന്നു . അവളുടെ ആരോ ഫോറിനില് നിന്നു വന്നിട്ടുണ്ട്. അല്ലെങ്കിലും സ്വര്‍ണ്ണതലപ്പാവുള്ള ആ പേനക്കു ഒരു ചന്തം ഒക്കെ ഉണ്ട്. </span></p><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">ഇടക്കു പേന പണിമുടക്കും. 'തെളിയാത്ത പേന കുടയുമ്പോ തെളിയും' എന്ന തത്വം പരീക്ഷിച്ചാലോ? മഷി തുള്ളി ഒട്ടും ഉന്നം തെറ്റാതെ അടുത്തിരിക്കുന്നവന്റെ തിരുമുഖത്താകും വീഴുക. അതുമല്ലെങ്കില്‍ പേനതന്നെ മൂക്കും കുത്തി താഴേക്കും വീഴും. അതോടെ മഷിയില്ലാ പേന നിബ്ബ് ഒടിഞ്ഞു പൂര്‍ണ്ണ യോഗ്യനായി ബ്ലോക്സില്‍ കയറും. അറിയാതെ കയ്യില്‍ നിന്നും താഴെ വീണാലോ, മഷി ചോര്‍ന്ന് നടുവിരലില്‍ പരക്കാന്‍ പാകത്തില്‍ കൃത്യമായി പൊട്ടാന്‍ പേനക്കറിയാം.</span></p><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">ഒരു സൗഹൃദം തുടങ്ങാനും ഒരു തുള്ളി മഷി മതി. അടുത്തിരിക്കുന്നവന്റെ മോന്തക്ക് ചാര്‍ത്തീട്ടല്ല. മറിച്ച് "പേനയിലെ മഷി തീര്‍ന്നു. അല്പം മഷി തരുമോ?" എന്ന കുഞ്ഞു ആവശ്യം നിഷേധിക്കാന്‍ ആരെക്കൊണ്ടാകും.സൗഹൃദം തുടങ്ങാനും, പുതുക്കാനും പേന തന്നെ ബെസ്റ്റ്. കൊടുക്കുന്നവന്റെ പോക്കറ്റ് കീറുകയും ഇല്ല കിട്ടുന്നവന്റെ പോക്കറ്റിനു ഭംഗിയുമേറും. </span></p><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">എഴുതാന്‍ പേന കടം വാങ്ങി തിരികെ തരാന്‍ മറക്കുന്ന മറവിക്കാരിക്ക് ,ക്യാപ്പ് ഊരി പേന മാത്രം കയ്യില്‍ വെച്ചു കൊടുത്തു. ഉപയോഗം കഴിഞ്ഞപ്പോ പേന ക്യാപ് അന്വേഷിച്ചു താനേ ഇങ്ങ് എത്തി. എന്നിരുന്നാലും ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മഷിപ്പേന വേറെ ഒരാള്‍ക്കും ഇണങ്ങില്ല. ദീര്‍ഘനാളത്തെ ഉപയോഗം കൊണ്ടു എഴുത്തിന്റെ രീതി അനുസരിച്ചു, പേനക്കും വരും ഒരു മാറ്റം.</span></p><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">പേനയില്‍ ഇറുക്കി പിടിച്ചു എഴുതിയാല്‍ നടുവിരലിനും കിട്ടും ഒരു അടയാളം. കാലങ്ങളോളം നില്ക്കുന്ന ഒരു തഴമ്പ്. </span></p><p align="justify"><span style="font-size:100%;">പേനയില്‍ ചില വേന്ദ്രന്മാരും ഉണ്ടു. മേശപ്പുറത്തു കുടഞ്ഞ് മഷി മുഴുവനായി അകത്തേക്കു വലിക്കാനറിയുന്നവര്‍. എല്ലാ പേനക്കും ആ കഴിവുണ്ടോ ആവൊ?</span></p><p align="justify"><span style="font-size:100%;"><br /></span><span style="font-size:100%;">ബിസ്മി പേനകളായിരുന്നു അന്ന് സാധാരണക്കാരന്റെ താരം.(ഇപ്പോളും ആ ബ്രാന്റ് നിലവിലുണ്ടോ ?)വാലറ്റം തരിച്ചാല്‍ മഷി ഉള്ളിലേക്കു കയറുന്ന പേനകളായിരുന്നു സ്കൂളില്‍, ഹീറോ പേനയുടെ വില്ലന്‍. ഇപ്പോള്‍ ഹിന്ദയിലെ പ്രമുഖ താരം ബ്രാന്റ് അംബാസഡറായി പ്രത്യക്ഷപ്പെടുന്ന കയ്യൊപ്പുള്ള പേനകള്‍ വരെ എവിടെയും സുലഭം. </span></p><p align="justify"><span style="font-size:100%;">എന്നിരുന്നാലും എനിക്കു എന്നും പ്രിയപ്പട്ടത് , തൊപ്പി വെച്ച എന്റെ ആദ്യത്തെ പേന തന്നെ. </span></p><p align="justify"><span style="font-size:100%;"><br /><br /></span></p>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com47tag:blogger.com,1999:blog-27017797.post-85986242848979909252008-07-02T14:53:00.009+05:302014-04-28T14:37:09.934+05:30ഞാനും തുടങ്ങിട്ടോ<div dir="ltr" style="text-align: left;" trbidi="on">
<div align="justify">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5-FPI9AMH22o4jiCxDLID9pJ_PNkTfu8Z2hZ3ssBsgCbZXtT7K7kAUva9Ov-ROaWja8WNZRIiOmPaCCVwwA5OtcNgVGgDH1jCqD54Q-L1njJGiP5JDxCJibM2Vx47w5TKg5k5/s1600-h/FirtsDayToSchool2.jpg"><img alt="" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5-FPI9AMH22o4jiCxDLID9pJ_PNkTfu8Z2hZ3ssBsgCbZXtT7K7kAUva9Ov-ROaWja8WNZRIiOmPaCCVwwA5OtcNgVGgDH1jCqD54Q-L1njJGiP5JDxCJibM2Vx47w5TKg5k5/s320/FirtsDayToSchool2.jpg" id="BLOGGER_PHOTO_ID_5218368216810544866" style="display: block; margin: 0px auto 10px; text-align: center;" /></a><br />
<br />
ഞാനും തുടങ്ങിട്ടോ, സ്കൂളിപ്പോകാന്‍. കഴിഞ്ഞ വര്‍ഷവും ഞാന്‍ സ്കൂളില്‍ പോയി . പക്ഷെ അതു അമ്മുക്കുട്ടി എന്നെ പറ്റിച്ചതാന്ന് ഇപ്പൊളല്ലെ മനസ്സിലായെ. അതു കുഞ്ഞി സ്കൂളായിരുന്നു. രണ്ടു ക്ലാസ് റൂമെ ഉള്ളൂ അവിടെ. എങ്കിലും നല്ല രസമായിരുന്നു ആ സ്കൂളും. പക്ഷെ… കുറെ നേരം ഇരിക്കണം ആ സ്കൂളില്‍. പിന്നെ, ഉച്ചക്ക് എന്നോടുറങ്ങാനും പറയും ടീച്ചര്‍.<br />
<br />
പുതിയ സ്കൂള്‍ അങ്ങനെ ഒന്നും അല്ല. എന്തു രസമാ. വല്യെ സ്കൂളാ. ഒത്തിരി പിള്ളേരും. നിറയെ കളിപ്പാട്ടങ്ങളും. ചേട്ടയും പോകുന്നത് ഈ സ്കൂളിലാ. ചേട്ടനോടും അമ്മയോടും അച്ചാച്ചയോടും കൂടെയാ ആദ്യദിവസം സ്കൂളിലേക്കു പോയെ. പക്ഷെ സ്കൂളെത്തിയതെ ചേട്ടന് റ്റാ റ്റാ യും തന്നു തനിയെ ക്ലാസ്സിലേക്ക് ഓടിപ്പൊയി. എനിക്കും പേടിയൊന്നുമില്ലായിരുന്നു . എന്നാലും അമ്മെടെ കൈ പിടിച്ചാ ഞാന്‍ ക്ലാസ്സില്‍ ചെന്നത്. എല്ലാരും എന്നെ പൊലത്തെ തന്നെ ഉടുപ്പൊക്കെ ഇട്ട്... കുറെ പിള്ളേരെല്ലാം കരച്ചില് ആയിരുന്നു. ഞാന്‍ കരഞ്ഞില്ല. അമ്മ പറഞ്ഞു ട്ടോ ക്ലാസ്സില്‍ ചെല്ലുമ്പൊ കുറെ കുട്ടികളു കരയണുണ്ടാവും മോളു കരയല്ലെ എന്നു . അതൊണ്ടു ഞാന്‍ കരഞ്ഞില്ല. പക്ഷെ കുറെ നേരം കഴിഞ്ഞപ്പൊ, എല്ലാരും കരയണ കണപ്പൊള് എനിക്കും കരച്ചില് വന്നു . ഞാനും കരഞ്ഞാലൊ എന്നോര്‍ത്തു. അമ്മയെ നൊക്കി. അമ്മ വെളിയില്‍ നിക്കണ കണ്ട കൊണ്ട് ഞാന്‍ കരഞ്ഞില്ല.<br />
<br />
എന്റെ ടീച്ചറിന് നല്ല ശക്തിയാ. അമ്മേക്കഴിഞ്ഞും! രണ്ടും മൂന്നും പിള്ളേരെ എടുത്തൊണ്ടു നിക്കണുണ്ടായിരുന്നു. ഇത്തിരി കഴിഞ്ഞപ്പൊള്‍ ടീച്ചര്‍, ക്ലാസ്സിലെ കളിപ്പാട്ടം കൂട്ടി ഇട്ടിരിക്കണ സ്ഥലം കാണിച്ച്, പോയി കളിച്ചൊളാന് പറഞ്ഞു. ഞാന്‍ അവിടെ ഒക്കെ പോയി ഇത്തിരി നേരം നിന്നതെ ഉള്ളൂ.<br />
<br />
അടുത്തിരിക്കുന്ന് കുട്ടി എന്നെ നോക്കി ചിരിച്ചൊക്കെ കാണിച്ചു. പക്ഷെ, പുറകില്‍ ഇരുന്ന വാവ അമ്മയെ കെട്ടിപ്പിടിച്ചു വിടാതെ കരച്ചിലായിരുന്നു. ഞാന്‍ ചിരിച്ചു കാണിച്ചിട്ട് ,വേണ്ട എന്നും പറഞ്ഞു കരയുവാരുന്നു.<br />
<br />
ഇത്തിരി കഴിഞ്ഞപ്പോള്‍ റ്റീച്ചര്‍ ഒരൊരുത്തരെയായി വിളിച്ചു മിഠായി ഒക്കെ തന്ന് പൊക്കോളാന്‍ പറഞ്ഞു. അമ്മ വാതില്ക്കല് വന്നു എന്നെ കൂട്ടി വീട്ടിലെക്കു കൊണ്ടു പോയി.<br />
<br />
ഇതു ആദ്യ ദിവസം സ്കൂളില്‍ പോകാന്‍ നേരം, അമ്മ എടുത്ത ഫോട്ടയാ. കണ്ടോ, ചേട്ടയും ഉണ്ട്.<br />
<br />
<br /></div>
</div>
മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com18tag:blogger.com,1999:blog-27017797.post-64299939435612646742008-05-16T01:12:00.004+05:302008-05-16T02:09:16.216+05:30(ക്ലാസ് ) റൂംഇതു എന്റെ ബിരുദ വിദ്യാഭ്യാസത്തിന്റെ അഞ്ചാം സെമെസ്ടര്‍ ക്ലാസ് റൂം. എന്നുവെച്ചാല്‍ തലയും വാലും ഇല്ലാത്ത അവസ്ഥ. ഒന്നാം വര്‍ഷം "കൊണ്ടും" രണ്ടാം വര്‍ഷം "കൊടുത്തും" കണക്കുകള്‍ തീര്‍ത്തു ഇനി എന്തരു എന്നു ചിന്തിച്ചിരിക്കുന്ന മൂന്നാം വര്‍ഷം.<br /><br />പതിവു പോലെ, ലാബിനു ശേഷം ഒരു മണിക്കൂര്‍ ലെക്ചര്‍ , ടൈം ടേബിളില്‍ ഇട്ട മഹാനുഭവന്മാരെ ശപിച്ചു കൊണ്ട് നാലാം നിലയില്‍ ക്ലാസ്സിനകത്തേക്ക് കയറി . സുന്ദരിയും സുശീലയും ആയ എന്റെ കൂട്ടുകാരി അവസാനത്തെ റോ ലക്ഷ്യമാക്കി നടന്നു നീങ്ങി.<br /><br /><br />'എന്നെയും ഇന്നു കൊലക്കു കൊടുക്കുമോ '. മിസ്സിന്റെ മൂക്കത്ത് ശുണ്ടിയെ മനസ്സില്‍ ആവാഹിച്ചു അടക്കി ഇരുത്തി ഞാനും അവളെ പിന്തുടര്ന്നു.<br /><br />ഭാഗ്യം അവസാനത്തെ ബഞ്ചില്‍ സ്ഥിരം കുറ്റികള്‍ നേരത്തെ എത്തിയിരിക്കുന്നു . മനസ്സമാധാനം .<br /><br />അവസാനത്തെ കിട്ടിയില്ലെങ്കില്‍ വേണ്ട ബാല്‍ക്കണിയില്‍ അടുത്ത റോ ഒഴിവുണ്ടല്ലോ , എന്ന ഭാവേന അവള് അവിടെ സ്ഥാനം പിടിച്ചു .<br /><br />ക്ലാസ്സിന്റെ ഒഴിഞ്ഞ മൂലയും അടുത്ത് ജനലും . വെളിയിലേക്കു നോക്കിയാല്‍ വിശാലമായ ആകാശവും കണ്ടു , അങ്ങനെ ക്ലാസ് വേളകള്‍ ആനന്ദകരമാക്കാന്‍ പറ്റിയ ഇരിപ്പിടം . ജനലയോട് അടുത്തു അവളും , തൊട്ടടുത്ത് ഞാനും ഇരുന്നു .<br /><br />ക്ലാസിലെത്തിയ ടീച്ചര്‍ , മഹിളാമണികള്‍ എന്തു കെണി ഒപ്പിക്കാനാണോ എന്നു ചോദ്യ രൂപേണ ഞങ്ങളേയും , ഞങ്ങക്കിവിടെയെ സീറ്റ് ഒഴിവ് കിട്ടിയുള്ളൂ മിസ്സ് എന്നു ഭാവത്തില്‍ " ഞങളും ഒരു കൊമ്പ്രോമൈസ് നോട്ടം നടത്തി .<br /><br />ക്ലാസ് തുടങ്ങി . ഞങ്ങളുടെ മുന്പില് ഇരിക്കുന്ന തലയില്‍ തക്കാളി ഒട്ടിച്ച സിങ്ങന് ചെക്കന് . പൊക്കം കൂടുതലായത് കൊണ്ട് , ചാഞ്ഞും ചെരിഞ്ഞും ഒക്കെ ബെഞ്ചിനും ടെസ്കിനും ഇടയില്‍ അഡ്ജസ്റ്റ് ചെയ്യുന്നു<br /><br />ഇടക്കെപ്പോലോ എന്റെ കൂട്ടുകാരി ഒന്നു ശരിക്ക് അനങ്ങിയോ. ഞാന്‍ അവളെ ശ്രദ്ധിച്ചു .ദേ , അവള് സിങ്ങന് ചെക്കന്റെ ഊരി ഇട്ട ചപ്പല്‍ പതിയെ കാല് കൊണ്ട് തൂക്കി മാറ്റുന്നു. ആ ബെസ്റ്റ് . അവനോടാ കളി . അവന് കൈ വെച്ചാല്‍ ചമ്മന്തി ആയി പോകാവുന്ന ഞങ്ങളുടെ മുഖത്തിന്റെ 'ടെമോ' അവളെ കാണിച്ചു കൊടുത്തു. ങേ ഹേ, അവള്‍ക്കു ഒരു കുസലും ഇല്ല<br /><br />എന്റെ നോട്ടം മിസ്സിന്റെ ക്ലാസ് പോലെ. അവള് ശ്രദ്ധിക്കുന്നെ ഇല്ല.<br /><br />എന്നാലും ചെരുപ്പ് അടിച്ചു മാറ്റി അവള് എന്തു ചെയ്യുമായിരിക്കും എന്നാലോചിച്ചു അവളെ നോക്കാതെ ഞാന്‍ ടീച്ചറിനെ നോക്കി ഇരുപ്പായി . ഇടക്കെപ്പോളോ മിന്നായം പോലെ എന്തോ ഒന്നു ജനാലയില്‍ കൂടി താഴേക്ക് പോണ കണ്ടു .<br /><br />'ദുഷ്ടെ അത്രയും വേണമായിരുന്നോ ?' എന്നു മനസ്സില്‍ ചിന്തിച്ചു, ക്ലാസ്സു തീരുമ്പൊളെ ഓടാന്‍ ഉറപ്പിച്ചു ഞാന്‍ ഇരുന്നു.<br /><br />എന്റെ ഹൃദയം ഇടിക്കുന്നതു നിര്‍ത്തി ഇനി റെസ്റ്റ് എടുക്കാം എന്ന ഗതിയായി. ഞാന്‍ അവളെ നോക്കി. അവള് ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സില്‍ ഇരിക്കുകയാണ് .<br /><br />ക്ലാസ് കഴിഞ്ഞു . ഞാന്‍ വേഗം വെളിയില്‍ ചാടി. എന്റെ പുറകെ എത്തേണ്ട അവളെ കാണാനില്ല . ഞാന്‍ പതിയെ വാതിലിനുള്ളിലൂടെ അകത്തേക്ക് നോക്കി.<br />ദേ സിങ്ങന് ചെക്കനും എഴുന്നെറ്റു . അല്ല ഇവളെന്താ അടി വാങ്ങിക്കാന്് അവിടെ നിക്കുകയാണോ ?<br /><br />സിങ്ങന് ചെക്കന് ചെരുപ്പ് തപ്പി . ദേ പുറകിലേക്ക് . ഇന്നു അവള് പെട്ടത് തന്നെ . ഞാന്‍ വാതിലിനോട് ചേര്‍ന്നു നിന്നു.<br /><br />ഇല്ല അവന് ഞങ്ങടെ റോയും കഴിഞ്ഞു ലാസ്റ്റ് റോയുടെ അടിയില്‍ നിന്നും അവന്റെ ചെരുപ്പ് തപ്പി എടുത്തു കാലിലിട്ടു ക്ലാസ്സില്‍ നിന്നിറങ്ങി . എന്നിട്ടും ഇവളെന്താ അവിടെ നിന്നു കുച്ചിപുടി കളിക്കണേ.<br /><br />സിങ്ങന് ചെക്കന് പോയ സ്ഥിതിക്ക് ഞാന്‍ അകത്തേക്ക് കയറി.<br />"എന്താടി ?"<br /><br />"അതെ. എന്റെ ഒരു ചെരുപ്പ് കാണുന്നില്ല ."<br /><br />ഒരു നിമിഷം . ..<br />എന്നേക്കാളും മുന്‍പേ ക്ലാസ്സില്‍ നിന്നും ചാടിയ, ഞങ്ങടെ പുറകില്‍ ഇരുന്ന വേന്ദ്രന്മാരുടെ ചിരിയും, ജന്നാലയിലൂടെ താഴേക്ക് പോയ സാധനവും എല്ലാം അര്‍ത്ഥമുള്ളതായി .മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com11tag:blogger.com,1999:blog-27017797.post-90107028299250787152008-02-14T12:30:00.003+05:302008-02-14T12:46:47.506+05:30ഉത്തരം"കഴിഞ്ഞില്ലേ?"<br /><br />അതേ ചോദ്യം. എന്നെങ്കിലും ഉത്തരം പറയാന്‍ ശ്രമിച്ചിട്ടുണ്ടോ?അറിയാതെ ഓര്‍ത്തു...<br />കുരവയിടലിനും താളമേളങ്ങള്ക്കുമൊടുവില് കൈ പിടിച്ചു കാറിലേക്ക് കയറും മുന്‍പ് എല്ലാവരോടും യാത്ര പറയുമ്പോള്‍?...<br />ജീവന്റെ പാതി ആയ മകളെ സുരക്ഷിതമായ് കൈകളില്‍ ഏൽപ്പിക്കും മുന്‍പ് ഒന്നു കൂടി അടുക്കി പിടിച്ചപ്പോള്‍?...<br />കുഞ്ഞു സ്വപ്നങ്ങളും ചെറിയ സമ്പാദ്യവും കൊണ്ട് ജീവന് കൊടുത്ത വീടിന്റെ പടിയിറങ്ങുമ്പോള്‍?...<br /><br />"കഴിഞ്ഞു."<br />അടക്കി പിടിച്ച സംസാരത്തിനും, ഉയര്‍ന്ന തേങ്ങലുകള്‍ക്കും ഇടയില്‍, ആരോ എനിക്കായി ഉത്തരം പറഞ്ഞുമുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com28tag:blogger.com,1999:blog-27017797.post-24905864613952153942007-07-22T11:22:00.002+05:302010-05-27T17:39:31.342+05:30പെര്‍ഫെക്ട് ഹോളിഡേ<a href="http://picasaweb.google.com/mullappoo/WbJIED/photo?authkey=PwXoJApmo8Q#5090083907637642562"><img src="http://lh4.google.com/mullappoo/RqOcWHeshUI/AAAAAAAAAFc/I3hG8s3uz6k/s400/Holiday_k.jpg" /></a>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com16tag:blogger.com,1999:blog-27017797.post-86741699992258722182007-04-26T02:06:00.000+05:302007-04-26T02:43:46.631+05:30അജ്ഞാത സുഹൃത്ത്.<div align="justify">വൈകുന്നേരം ഓഫീസില്‍ നിന്നു തിരക്കിട്ടിറങ്ങി. മഴക്കോളുണ്ട്. വേഗം വീടെത്തണം.<br /><br />വണ്ടിയോടിക്കുന്നതിനിടയില്‍, വീട്ടിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ , മനസ്സിലെ ചെറിയ ലിസ്റ്റില്‍ ഒന്നുകൂടി കണ്ണോടിച്ചു.ഇടക്കു കണ്ട കടയുടെ മുന്പില് വണ്ടി നിര്‍ത്തി. സാധനം വാങ്ങി പതിയെ വണ്ടിയെടുക്കുമ്പോള്‍, ഒരു നിമിഷ നേരം. എതിരേ വന്ന ബൈക്ക് സവാരിക്കാരന്, എന്റെ കാറില്‍ തട്ടി താഴേക്ക്.<br /><br /><br />അശ്രദ്ധ. മനസ്സു പഴിച്ചു.<br /><br /><br />വീണയാള്‍ എഴുന്നേല്ക്കാന് താമസിച്ചപ്പോള്‍, മനസ്സും ശരീരവും, തലച്ചോറിനെ വകവെക്കാതെ ആയി. വൈകുന്നേരം വീടണയാന്‍ ധൃതിപ്പെടുന്ന, ആളുകളെയും പേറിയുള്ള വാഹനങ്ങളുടെ വഴി മുടക്കി, എന്റെ ശകടം നടുറോഡില്‍.<br /><br /><br />എന്നിലേക്കു വരുന്ന നോട്ടങ്ങളുടെ എണ്ണവും , വണ്ടികളുടെ ഹോണടികളും കൂടിവന്നു. നല്ലപാതി ഒഫീഷ്യല്‍ ടൂറില്‍ എന്ന ചിന്ത, മൊബിലിലെക്കു നീണ്ട എന്റെ കയ്യിനെ പിന്തിരിപ്പിച്ചു. കയ്യുടെ വിറയല്‍, വണ്ടി നടുറോഡില്‍ നിന്നു മാറ്റി ഇടാന്‍ പറ്റാത്തതു പോലെ. അതു കണ്ടാകാം ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു പയ്യന് പതിയെ അടുത്തേക്കു വന്നു.<br /><br />“എന്തു പറ്റി ചേച്ചി ?”<br /><br />വിറയല്‍ ശബ്ദത്തേയും ബാധിക്കുമോ എന്നോര്‍ത്തു ഞാന്‍ മിണ്ടാതെ ഇരുന്നു.<br /><br />“പേടിച്ചു പോയോ ?സാരമില്ല. പാസ്സെഞ്ചര്‍ സീറ്റിലെക്കിരിക്കൂ. ഞാന്‍ വണ്ടി ഒതുക്കി ഇടാം.“<br /><br />പതിയെ കാര്‍ ഒതിക്കിയിടുമ്പോള് അവന് പറഞ്ഞു.<br /><br />“സാരമില്ല. അയാള്‍ക്കൊന്നും പറ്റിയില്ല .”<br /><br /><br />അവന്റെയൊപ്പം കാറില്‍ നിന്നിറങ്ങി, വീണയാളുടെ അടുത്തെത്തി. താങ്ക് ഗോഡ്. അധികം ഒന്നും പറ്റിയിട്ടില്ല. എന്റെ നേര്‍ക്കുള്ള എല്ലാവരുടേയും നോട്ടത്തെ കൂസാതെ അവന് പറഞ്ഞു.</div><div align="justify"><br />“ചേച്ചി പൊയ്ക്കോള്ളൂ“ </div><div align="justify"> </div><div align="justify">അവന്റെ മറുപടിയുടെ ബലത്തില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ പരോപകാരത്തിന്റെയും നന്മയുടെയും ഒരു കുഞ്ഞു കാറ്റ് വീശി.<br /><br /><em>സമര്‍പ്പണം: അജ്ഞാത സുഹൃത്തിന്.</em></div>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com46tag:blogger.com,1999:blog-27017797.post-49441131982831282472007-04-04T11:55:00.000+05:302007-04-04T11:58:52.402+05:30അര്‍ത്ഥം ?നാല്ക്കവലയിലെ കുരിശ് എന്നെ നോക്കി ചിരിച്ചു,<br />അടുത്ത നിരപരാധി ഞാനാണെന്നോ ?മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com30tag:blogger.com,1999:blog-27017797.post-53043528805097285892007-03-07T14:05:00.000+05:302007-03-07T14:24:24.246+05:30“അശകൊശലേ പെണ്ണുണ്ടോ...?”എന്റെ പുന്നാര അനിയന്. അവനിപ്പോള്‍ പെണ്ണു കെട്ടണം പോലും !.<br /><br />"സുന്ദരികളായ എത്ര പെണ്പിള്ളേരെ കാണിച്ചു കൊടുത്തതാ<br />ഒരുത്തിക്കു നിറം പോര ! .<br />പിന്നെ ഒന്നിന്റെ മൂക്കു തുമ്പപ്പൂ പോലെ അല്ല !<br />ചുണ്ട് ചെന്തൊണ്ടിപ്പഴം പോലെ അല്ല!<br />ചിരിക്കുമ്പൊള്‍ പല്ലു കാണുന്നു.<br />എത്ര നാളായി ഈ അന്വേഷണം തുടങ്ങിട്ടു .ആരെക്കൊണ്ടു പറ്റും ഇവനു പെണ്ണന്വേഷിക്കാന്‍."<br /><br />ഇന്നു രാവിലെ അവന് എന്നൊട് പറയുകയാ “ ഇപ്പോ ദേ , എനിക്കു ഒരു ഡിമാന്റുംമില്ല.“ എന്ന്<br /><br /><em>ഇന്നലെ ഞങ്ങടെ വീട്ടില്‍ കണ്ണാടി വാങ്ങിച്ചു.</em>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com38tag:blogger.com,1999:blog-27017797.post-1168997784310888992007-01-17T06:59:00.000+05:302007-01-17T13:42:51.530+05:30കേട്ടതും കണ്ടതുംഓഫീസില് നിന്ന് തിരക്കിട്ട് വീടെത്തുമ്പോള്‍ അവള് ഓര്‍ത്തു, രാവിലെ കേട്ട വഴക്കിന്റെ ബാക്കി ഉണ്ടാവും ഇനി.കുട്ടികള്‍ രണ്ടാളും അയലത്തെ മുറ്റത്തു കളിക്കുന്നു.മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നു. ഇന്ന് അവന് നേരത്തേ എത്തിയിട്ടുണ്ട്.പുറകുവശത്ത് നിന്നും അയാളുടെ സംസാരം കേട്ടു. അയലത്തെ അമ്മൂമ്മയും ആയി ആണ്<br /><br />“എന്തിനാ മോനെ, ആ കൊച്ചിനെ വെറുതെ ഇങ്ങനെ ശുണ്ഠി പിടിപ്പിക്കണെ ?“<br />“ഓ,അതു ചുമ്മാതല്ലേ അമ്മൂമ്മെ. “<br />“എന്തു ചുമ്മാ, ഇന്നു രാവിലേയും കൂടി കണ്ടുവല്ലോ , ആ കുട്ടിയുടെ കണ്ണു ചുവന്നിരിക്കുന്നത്.“<br />“അമ്മൂമ്മക്കറിയില്ല, ലാളിച്ചു വഷളാക്കിയിരിക്കുന്നു അവളെ. രണ്ടിനു പകരം ഇപ്പോള്‍, എനിക്ക് മൂന്നാ കുട്ടികള്‍. “<br /><br /><br />അവന്റെ കണ്ണുകളിലെ സ്നേഹം, അമ്മൂമ്മയുടെ പല്ലില്ലാത്ത മോണകളില്‍ തട്ടി പ്രതിഫലിക്കുന്നത് അവള് കണ്ടു.മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com27tag:blogger.com,1999:blog-27017797.post-1168885090249841842007-01-15T23:35:00.000+05:302007-01-15T23:54:42.426+05:30അകത്തും പുറത്തുംപുകഞ്ഞ കൊള്ളി പുറത്ത്,<br />പുകഞ്ഞ മനസ്സ് അകത്തും.മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com29tag:blogger.com,1999:blog-27017797.post-1168427253493233512007-01-10T16:29:00.000+05:302007-01-10T16:46:02.136+05:30ചില ‘ജനുവരി‘കള്‍“എങ്ങോട്ടാ അമ്മയും മകളും കൂടി , കാലത്തെ ?” അയലത്തെ കാര്‍ത്ത്യായനി അമ്മൂമ്മ ആണ്.<br /><br />പുതിയ ഉടുപ്പിന്റെ ഭംഗിനോക്കി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്നതിനിടയില്‍ അതു കേട്ടില്ലാ എന്നു നടിച്ചു.‘പറപ്പയുടെ പോലെ കൈകളുള്ള ,മഞ്ഞകളര്‍ ‘ പുത്തനുടുപ്പല്ലേ ഇത്തവണ അച്ഛന് വാങ്ങിത്തന്നത്.<br /><br />“ചോദിച്ച കേട്ടില്ലേ മോളെ ? ... ഇന്ന് ഇവളുടെ പിറന്നാളാ . അമ്പലത്തില്‍ വരെ .”<br /><br />അമ്മ എന്നെയും കൊണ്ട് വേഗത്തില്‍ നടക്കവേ കാത്താത്തയോട് പറഞ്ഞു . “ഉച്ചക്കൂണ് അവിടുന്നവാം കേട്ടോ”.<br /><br />സ്കൂളില്‍ എത്തുമ്പോള്‍ പൊട്ടിക്കനായി കരുതിവെച്ചിരിക്കുന്ന മിഠായി പായ്കറ്റിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ചിന്ത.<br />അനിതക്കും ലേഖക്കും കലേഷിനും ഗോപനും രണ്ടു മിഠായി വീതം കൊടുക്കാം. ബിന്ദുന് ഒരെണ്ണമേ കൊടുക്കുന്നുള്ളൂ. വഴക്കാളി പെണ്ണാ അവള്. കഴിഞ്ഞ തവണ ജാതിക്ക പങ്കു വെച്ചപ്പോള്‍ , എനിക്കു, തന്നു കൂടെ ഇല്ല. സുധീറിനും ഒന്നേ കൊടുക്കുന്നുള്ളൂ. എന്റെ പുസ്തകം എടുത്ത് ഒളിപ്പിച്ച് വെച്ചിട്ട് ,ക്ലാസ്സില്‍ മുഴുവന്‍ ,എന്നെ കോണ്ടു തേടിച്ചവന്‍. അവസാനം ബോര്‍ഡിന്റെ പുറകില്‍ നിന്നു, അമൃത ആണ് എടുത്ത് തന്നത്. സാറിന്റെ മോന് ആണ് എന്ന അഹങ്കാരം.എന്നാലെന്താ കര്‍ത്താവു സാറ് കണക്കിനു കൊടുത്തല്ലോ അന്ന്.<br /><br />കര്‍ത്താവു സാറിനും ഭാനുമതിയമ്മ ടീച്ചര്‍ക്കും രാഘവന് സാറിനും മിഠായി കൊടുക്കണം, . പിന്നെ സി.പി സാറിനും. രാഘവന് സാറിന് മൂന്നെണ്ണം കൊടുത്തേക്കാം. ഇടക്കൊക്കെ പിയൂണ്‍ അവധി ആകുന്ന ദിവസങ്ങളില്‍, സ്കൂള്‍ മണി അടിക്കാന്‍ , എന്നെ സമ്മതിക്കുന്നതല്ലേ.<br /><br />“വേഗം നടക്കൂ മോളേ.“ അമ്മ നടത്തത്തിനു വേഗത കൂട്ടി.<br /><br /><br /><br />“ഇന്നെന്താ കൊച്ചേ കളര്‍ വേഷത്തില്‍ ? നിന്റെ പിറന്നാളാ ?” ആന്‍ഡ്രിയാമ്മ സിസ്റ്റര്‍ ആണ്.<br />ഇനി വിശേഷം മുഴുവന്‍ പറഞ്ഞാലേ, ക്ലാസ്സിലേക്ക് പോകാന്‍ സമ്മതിക്കൂ.<br />പുതുതായി വാങ്ങിയ റോസ് കളര്‍ മാങ്ങ പ്രിന്റുള്ള പാവാടയും ബ്ലൌസും , ടീച്ചര്‍ വരുന്നതിനു മുന്‍പേ എല്ലാരേം ഒന്നു കാണിക്കാം എന്നു കരുതി ഓടുന്നതിനിടയില്‍ , സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി വന്ന സിസ്റ്ററിനെ, വിഷ് ചെയ്യാന്‍ മറന്നു.<br /><br />“ഗുഡ് മോര്‍ണിങ്ങ് സിസ്റ്റര്‍. ഇന്ന് എന്റെ ബെര്‍ത്ഡേയ് ആണ്. ഇതാ മിഠായി” . ബാഗില്‍ നിന്നും തിടുക്കപ്പെട്ട് മിഠായി എടുത്ത്, സിസ്റ്ററിനു നേരേ നീട്ടി.<br /><br />“ഉം. ഉം... പിന്നെ നിന്റെ അമ്മ വരുമ്പോള്‍ എനിക്കൊന്നു കാണണം. സോഷ്യല്‍ സ്റ്റഡീസ് , ഇത്തവണയും നീ തഴഞ്ഞു അല്ലേ .”<br />ഈ സിസ്റ്ററിന്റെ ഒരു കാര്യം ഇന്നെങ്കിലും എന്നെ ഒന്നു വെറുതെ വിട്ടുകൂടെ .<br /><br />“ഇല്ല ,സിസ്റ്റര്‍ അതു പിന്നെ... “<br />“ഉം ക്ലാസ്സിലേക്ക് പൊയ്ക്കോ.”<br /><br /><br /><br />“ങേ, ഇന്നു നീ ഹാഫ് സാരിയിലാ. ആഹ കോള്ളാല്ലോ.“<br /><br />ഈ അമ്പിളീടെ ഒരു കാര്യം. പതുക്കെ സംസാരിക്കാനേ അറിയില്ല.ക്ലാസ്സില്‍ കയറിയതും, ചമ്മല് മറച്ചു ഞാന്‍.<br />അനിതയും സീമാറാണിയും സാറയും ഓടി അടുത്തു വന്നു. അമ്പിളി ഒരു കൊച്ചു സമ്മനപ്പൊതി കയ്യില്‍ വെച്ചു തന്നു. കെട്ടിപ്പിടിച്ചൊരു മുത്തവും. അനിത, അവള് വരച്ച ഒരു കാര്‍ഡ് എനിക്കു നീട്ടി. ക്ലാസിലെ പലരും അങ്ങനെ ആണ്. ഒരു ചെറിയ കുറിപ്പോ, സ്വയം വരച്ച ഒരുചെറിയ പടമോ, വര അറിയാത്തവര്‍ ഏതെങ്കിലും ഒരു പടം വെട്ടി ഒട്ടിച്ചോ ആവും കാര്‍ഡുകള്‍ ഉണ്ടാക്കുക.<br /><br />“പറഞ്ഞില്ലല്ലോ നീ “.പരാതിയോടെ ഗ്രേസി.<br />“അതു സാരമില്ല. ആഘോഷം നമുക്കു ഹോസ്റ്റലില്‍ അല്ലേ”.<br />ഹോസ്റ്റലില്‍ എത്തിയാല്‍ രാത്രി സിസ്റ്ററിനെ പറ്റിച്ചു ഞങ്ങള്‍ നടത്താറുള്ള ബിര്‍ത്ഡേയ് പാര്‍ട്ടി ഓര്‍ത്തിട്ടോ എന്തൊ, ഗ്രേസിയും സാലിയും ചിരിച്ചു.<br /><br /><br />“അല്ലാ, താനിതിനകത്ത് എന്തെടുക്കുവാ ? വേഗം മുറിക്ക് വെളിയിലേക്കു ഇറങ്ങ്.“<br />അമിതയും കൂട്ടരും സര്‍വ്വ സന്നാഹത്തോടും കൂടി ആണ് വരവ്.<br />അനുസരിക്കുന്നതാ നല്ലത് അല്ലെങ്കില്‍ കയ്യില്‍ പിടിച്ചു തൂക്കി വെളിയിലേക്കെറിയുകയാവും അടുത്ത പടി.<br />അല്ലെങ്കില്‍ മുറി ഒരാഴ്ചത്തെക്കു ഉപയോഗ്യ യോഗ്യമല്ലാതെ ആക്കും ഈ പിറന്നാളാഘോഷക്കാര്‍.<br />തലയില്‍ ഉടക്കാനുള്ള മുട്ടകള്‍ ഉണ്ടാവും എല്ലാത്തിന്റെയും കയ്യില്‍.<br /><br />പതിയെ എഴുന്നെറ്റതെ, കയ്യും കാലും അവരുടെ കൈകളില്‍ ആയി.<br />ഇനി ആകാശത്തും ഭൂമിയിലും നോക്കാതെ തന്നെ, നക്ഷത്രമെണ്ണുന്ന “ബെര്‍ത്ഡെയ് ബംസ്’‘ എന്ന കലാ പരുപാടി ആണ്.<br />അതിനിടക്കു തന്നെ ചിലര്‍ അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചു വികസിപ്പിച്ചെടുത്ത ചെളിവെള്ളം തലയിലും ദേഹത്തും അഭിഷേകം ചെയ്തു.പിന്നെ മുറ്റത്തുള്ള മഴവെള്ള റ്റാങ്കിലെക്ക് ഇട്ടു.<br /><br />“ഹാവൂ” എന്റെ ഈ വര്‍ഷത്തെ ‘ക്വോട്ട’ കഴിഞ്ഞു.ഇനി കുളി. അതുകഴിഞ്ഞെത്തുമ്പോളേക്കും കൂട്ടുകാര്‍ മുറി അലങ്കരിച്ച്, കേക്ക് , മുറിക്കാന്‍ പാകത്തിനാക്കി വെച്ചിട്ടുണ്ടാകും.<br /><br />“ഈ പെണ്‍പിള്ളേരെക്കോണ്ടു തോറ്റു പോകുകയേ ഉള്ളല്ലോ. ലേഡീസ് ഹോസ്റ്റലാണ് എന്ന വിചാരം ഉണ്ടോ ആര്‍ക്കെങ്കിലും എനിവെയ് ഹാപ്പി ബെര്‍ത്ത്ഡെയ് ഡിയര്‍. “ വാര്‍ഡന്റെ വക വിഷ് ,ഇങ്ങനെ ആണ്, എല്ലാര്ക്കും<br /><br /><br />“ഞാന്‍ കോളിങ്ങ് ബെല്ലടിച്ചത് കേട്ടില്ലേ ? എന്താ ഇത്ര വലിയ ആലോചന ?” കതകു തുറന്ന് , ആലോചനയില്‍ നില്ക്കുന്ന എന്നോട് , ചിരിച്ചു കൊണ്ടു ചേട്ടന്.<br />ചേട്ടനോട് പറയണോ എന്റെ പിറന്നാളിനെ പറ്റി. വേണ്ട. പിന്നെ ആകട്ടെ.<br />“ഒന്നുമില്ല” കുനിഞ്ഞു, ഞാന്‍ പെട്ടി എടുത്തു. കൂട്ടത്തില്‍ ഒരു കവര്‍ !<br /><br />“ഇത് ?” ചോദ്യരൂപേണ ഞാന്‍ ചേട്ടനെ നോക്കി.<br />“പിറന്നാളാശംസകള്‍ “ ചിരിയോടെ ചേട്ടന്.മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com33tag:blogger.com,1999:blog-27017797.post-1164454704351307282006-11-25T16:57:00.000+05:302006-11-27T11:34:21.773+05:30പങ്ക്.കാലത്തെ ഓഫീസ് അങ്കത്തിനുള്ള പുറപ്പാടില്‍ ഫോണിന്റെ കരച്ചില്.ആരാവും ?<br /><br />"മാഡം , സാര്‍ ഇറുക്കാ" എന്ന് ചേട്ടന്റെ കുളിയുടെ സമയത്തു, കൃത്യമായി അന്വേഷിക്കുന്ന തമിഴനോ?<br />"റസാക്കിനു കാശു കൊടുത്തൊ ?" എന്നു സ്ഥിരം അന്വേഷിക്കുന്ന റോങ്ങ് നമ്പറോ ?<br /><em>("ഭരണഘടനയില്‍ ഏതു വിഭാഗത്തിലാണു റസാക്കിനു ഞങ്ങള്‍ കാശ് കൊടുക്കാന്‍ പറഞ്ഞിട്ടുള്ളതു ?"എന്ന ചേട്ടന്റെ ചോദ്യം പോലും അയാളെ തളര്‍ത്തിയിരുന്നില്ല)<br /></em>രണ്ടാം ക്ലാസുകാരന്റെ ആരാധികമാരായ ആതിരയോ,അതോ പവിത്രയോ?<br />"ചെച്ച്യേ , ചീര വേണൊ" എന്നു ഫോണില്‍ അന്വേഷിക്കുന്ന അയലത്തുകാരിയോ?<br /><br />ഈ "ഐതു കസിന്‍സില്‍" ആരെങ്കിലും ആവുമൊ ഇതു?<br /><br />എന്തായാലും ഇതു ആര്യപുത്രന് കൈകാര്യം ചെയ്യുന്നതാവും ഉചിതം എന്നു ഭാവിച്ച് നില്ക്കുമ്പോള്<br />മുകളില്‍ നിന്നും ഉത്തരവ്. അതു കൈപ്പറ്റി നേരെ ഫോണിനടുത്തേക്ക്.<br /><br />"ഹലോ"<br />"മോളെ"<br />(ആങ്ങളയാണ്. ഈ പ്രായത്തിലും മോളെ എന്നു വിളിക്കണമെങ്കിലേ)<br /><br />"ആ , എന്താ ചേട്ടായി ?"<br />"എന്റെ വണ്ടി വര്‍ക്ക് ഷോപ്പിലാ. നാട്ടില്‍ പോകാന്‍, വണ്ടി ഒന്നു വേണം . വൈകുന്നേരം ഞാന്‍ വരാം"<br />"വണ്ടിക്കെന്തോ ചെറിയ പണി ഉണ്ടെന്നു പറയുന്ന കേട്ടു. അതു സാരമില്ല നിങ്ങള്‍ പോയി വന്നിട്ടാകാം"<br /><br />ആങ്ങള നാട്ടില്‍ പോയാല്‍ , തിരികെ വരുമ്പോള്‍ അമ്മ കൊടുത്തു വിടുന്ന ഉപ്പേരി , പലഹാരങ്ങള്‍, ചക്ക, തേങ്ങ ,മാങ്ങ ,പഴം, ഓമക്കാ എന്നു വേണ്ട , വടക്കേപറമ്പു തന്നെ കാറില്‍ ഒഴുകി വരുന്നതു സ്വപ്നം കണ്ടു കൊണ്ടു ഞാന്‍ അങ്ങനെ നിന്നു.<br /><br />വൈകുന്നെരം പറഞ്ഞപോലെ ആങ്ങള വന്നു.<br />"നിനക്കെന്തെങ്കിലും വേണോ ,നാട്ടീന്ന് ?"<br />"ഒന്നും വേണ്ട" എന്നു പറയാന്‍ വന്നെങ്കിലും , ഒന്നും മറക്കണ്ട എന്നേ അതു മനസ്സിലാക്കുകയുള്ളൂ എന്ന് അറിയാവുന്നതു കൊണ്ട് ഒരു "ഓ" ഇല് കാര്യങ്ങള്‍ ഒതുക്കി.<br /><br />നാട്ടില്‍ നിന്നും തിരിച്ചെത്തിയ ആങ്ങള മയില്‍വാഹനം സ്റ്റാന്റില്‍ പാര്‍ക് ചെയ്ത് വിട്ടിലേക്കും പോയി.<br /><br />"ആ വണ്ടി വന്നോ എന്നാല്‍ കൈയ്യോടെ അതു നന്നാക്കാന്‍ കൊടുത്തേക്കാം ".വൈകുന്നേരം ഓഫീസില്‍ നിന്നെത്തിയ ചേട്ടന്<br />"അതില്‍ എന്തെങ്കിലും സാധനം ഉണ്ടോ എന്നു നോക്കൂ" വീടിന്റെ അകത്ത് രണ്ടുവയസ്സുകാരിക്കും രണ്ടാം ക്ലാസ്സുകാരനും ഇടയില്‍, ഹനുമാന് ജമ്പ് കളിച്ചു കൊണ്ട് ഞാന്‍.<br /><br />"ഇതാ നിന്റെ പങ്ക്." ഒരു പ്ലാസ്റ്റിക് ക്യാരി ബാഗില്‍, ചെറിയ എന്തോ ഒരു പോതി, ചേട്ടന് മേശമേല്‍ വെച്ചു. എല്ലാം മൈക്രോ മിനി ആകുന്ന ഈ കാലത്തു, ഇതെല്ലാം കൂടി ,അമ്മ ഈ കുഞ്ഞിപൊതിയില്‍ ഒതുക്കിയോ ? ഞാന്‍ ഉദ്വേഗത്തൊടെ പൊതി തുറന്നു. നല്ല പഴുത്ത മൂന്നു പേരക്കകള്‍. "ആഹാ കൊള്ളാം." മൂന്നും പകുത്ത് കഴിച്ചതിനു ശേഷം ചേട്ടന് വണ്ടിയുമായി പോയി.<br /><br />വണ്ടി പണിക്കു കൊടുത്ത നാലാം ദിവസം വര്‍ക്ക് ഷോപ്പില്‍ നിന്നും വിളി വന്നു.<br />"മാഡം , സര് ഉണ്ടോ അവിടെ? വണ്ടി റെഡിയായി . എപ്പോളാണ് വന്നെടുക്കുന്നത് എന്നറിയാന്‍ ആയിരുന്നു."<br />'ങെ. ഇവര്‍ ഇത്ര പെട്ടെന്ന് സേവന സന്നദ്ധരായോ?' പരിചയക്കാരായതു കൊണ്ടും, വണ്ടി പണിക്ക് കൊടുത്താല്‍ പിന്നെ ,പലതവണ അങ്ങോട്ട് വിളിച്ചാല്‍ മാത്രം ,പണിതീര്‍ക്കാന്‍ ശുഷ്കാന്തി കാണിക്കുന്നത് കൊണ്ടും എനിക്കു തെല്ല് ഒരു അത്ഭുതം തോന്നി.<br />വൈകുന്നേരം ചേട്ടന് വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.<br />"അവര്‍ എന്നേയും വിളിച്ചിരുന്നു. സമയമില്ലെങ്കില്‍ കൊണ്ടെ തരാം, എന്നു വരെ പറഞ്ഞു." ചേട്ടന്.<br />"സമയം വൈകിയതു കൊണ്ട് നാളെ ഞാന്‍ ചെന്ന് എടുത്തോളാം എന്ന് പറഞ്ഞു."<br /><br />ഇടക്കിടെ അമ്മ വിളിച്ചു വെങ്കിലും, എന്തേ ഇത്തവണ <em>തിരുവോണത്തോണി</em> എത്താഞ്ഞതു എന്നു ഞാനോ ,ഒന്നും കൊടുത്തു വിടാന്‍ പറ്റിയില്ല എന്നു അമ്മയോ പറയുക ഉണ്ടായില്ല.<br /><br />വൈകുന്നേരം ഓഫിസില്‍ നിന്നും നേരത്തെ വീട്ടില്‍ എത്തിയ ഞാന്‍, മക്കളുടെ വീരകൃത്യങ്ങളുടെ കണക്കുകള്‍ കേട്ടു നില്‍ക്കെ, നഗരസഭയുടെ മാലിന്യക്കൂമ്പാരം വഹിക്കുന്ന വണ്ടി കടന്നു പോയാലെന്നപോലെ ഒരു ഗന്ധം ശ്രദ്ധിച്ചു. കാലുള്ള എട്ടിന് കൃത്യം ബെല്‍ അടിച്ചു, "വേസ്റ്റ് "എന്നു നീട്ടി വിളിച്ചു ,കടന്നു പോകുന്ന കുടുംബശ്രീക്കാരെ ഒന്നു കൂടി മനസ്സില്‍ ധ്യാനിച്ചു." ഇന്നും അവര്‍ വന്നു പോയതാണല്ലോ?" എന്റെ ആത്മഗതം ഉറക്കെ ആയിപ്പോയി. ഞാന്‍ പുറത്തേക്കു നടന്നു. കൂടെ കുട്ടി പട്ടാളവും, ചേച്ചിയും.<br /><br />നന്നാക്കിയ കാറും കൊണ്ട് ചേട്ടന് എത്തിയിരിക്കുന്നു പുറത്ത്.<br />"ചേട്ടാ , ഇവിടെ എന്തൊ ഒരു മണം "<br />"ഉം." കാറില്‍ നിന്നിറങ്ങിയ ചേട്ടന് പതിയെ വണ്ടിക്കു പുറകിലേക്കു നടന്നു. ഡിക്കി തുറന്നു.<br />അതിലേക്കു നോക്കിയ ഞാന്‍, അകത്തു ഭദ്രമായി ഇരിക്കുന്ന ,വീട്ടില്‍ നിന്നും കൊടുത്തയച്ച എന്റെ പങ്കു കണ്ടു ഞെട്ടി<br />ചേട്ടന് ഓരോ കെട്ടായി പുറത്തെക്കെടുത്തു. ഉള്ളിലുള്ളവ ഏതവസ്ഥയിലാവും എന്നു ഊഹിക്കുമാറ്, ചാക്കിനുള്ളില്‍ നിന്നും ‘മിക്സെഡ് ഫ്രൂട്ട് ജ്യൂസ് ‘ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.<br /><br />മൂക്ക് എവിടെ എന്നു ചോദിച്ചാല്‍ , കൃത്യമായി നെറ്റി തൊട്ടു കാണിക്കുന്ന എന്റെ മോള്, ആദ്യം മൂക്കു പൊത്തി. ഗേറ്റിനരുകില് കുഞ്ഞിനെ പേടിപ്പിക്കാന്‍ തക്കം പാര്‍ത്തു കിടന്നിരുന്ന ജിക്കി പട്ടി വാലും താഴ്തി ഓടിപ്പൊയി. അയലത്തെ പറമ്പില്‍ കെട്ടിയിരുന്ന് ആട് ,കിടന്നിടത്തു ഒന്നും അവശെഷിപ്പിക്കാതെ കുറ്റിയും പറിച്ച് ഓടി.<br /><br />ഒരു കൈ കൊണ്ടു മൂക്ക് പൊത്തി, ഞാന്‍ പതിയെ കെട്ട് ഓരോന്നായി അഴിച്ചു. പഴുത്തു ചീഞ്ഞ ചക്കയും ഓമക്കയും മാങ്ങയും കടച്ചക്കയും ഒന്നും വേര്‍തിരിച്ചറിയാനാവാത്ത വിധം ദുര്‍ഗന്ധം പരത്തി അങ്ങനെ ചാക്കു കെട്ടുകളില്‍.വീട്ടില്‍ നിന്നും കൊടുത്തയച്ചപ്പോള്‍ ഐശ്വര്യ റോയിയെയും സുഷ്മിതസെന്നിനെയും തോല്‍പ്പിക്കുന്ന ഷേയ്പ്പോടെ ഇരുന്നവ, ഒരു തിരിച്ചറിയല്‍ പരേഡില്‍ പോലും തിരിച്ചറിയാനവാത്തവിധം, അങ്ങനെ.<br /><br />കൊച്ചിയിലെ കൊതുകുകള്‍ക്കു പോലും പിന്നീട് കുറേ നാളത്തേക്ക് , ഞങ്ങളുടെ വിടിനു മുന്‍പിലൂടെ , മൂക്കുപൊത്തി പറക്കേണ്ടി വന്നു.<br /><br /><br /><br />വാല്‍ക്കഷണം:<br />കൊടുത്തു വിട്ട സാധനങ്ങള്‍ മക്കള്‍ കഴിച്ചു എന്നു കേള്‍ക്കാന്‍ ആയിരുന്നു അമ്മ വിളിച്ചതെന്നും, ഇതേ സാധനം അകത്തിരുന്നു ചീഞ്ഞു നാറി കസ്റ്റമേര്‍സ് കൈ വെയ്ക്കും എന്നായപ്പൊളാണ് , വര്‍ക് ഷോപ്പുകാരന് ശുഷ്ക്കാന്തി കാണിച്ചതെന്നും ക്രമേണ ഞാന്‍ അറിഞ്ഞു.മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com28tag:blogger.com,1999:blog-27017797.post-1158307478468382892006-09-15T13:21:00.000+05:302006-09-15T13:50:20.276+05:30വെണ്ണയശോദ ദേഷ്യം ഭാവിച്ചു.<br />പരാതിയുമായി ചുറ്റും കൂടി നില്ക്കുന്ന ഗോപസ്ത്രീകളെ വിശ്വസിപ്പിക്കാന്‍ വെണ്ടി എങ്കിലും, അങ്ങനെ ചെയ്യാതെ തരമില്ലല്ലോ.<br /><br />"പറയൂ കണ്ണാ, നീയല്ലേ വെണ്ണ കട്ടത് ?"<br />"ഞാനോ?! ഞാന്‍ വെണ്ണ കട്ടതേ ഇല്ല, അമ്മേ."<br /><br /><i>വെണ്ണ കട്ടു. അമ്മ അതു കാണുകേം ചെയ്തു.<br />ഇനി ദേഷ്യം ഭാവിക്കാം.<br />അമ്മയെ സമ്മതിപ്പിക്കാന്‍ അതേ നിവര്‍ത്തിയുള്ളൂ. </i><br /><br />"ഇങ്ങനെ എന്നോട് പറയാന്‍ അമ്മക്ക് എങ്ങനെ മനസ്സു വരണു ?<br />എനിക്കു എവിടെയാ സമയം, വെണ്ണ എടുക്കാന്‍? "<br /><br /><i>മുഖം കണ്ടാല്‍ അറിയാം, അമ്മ വിശ്വസിച്ചിട്ടില്ല.<br />എന്നാല്‍ പിന്നെ അടവു മാറ്റാം </i><br /><br />"അമ്മേ, ഞാനിത്ര കൊച്ചു കുട്ടി.<br />മുകളില്‍ ഉറിയില്‍ തൂക്കിയ വെണ്ണ, ഈ കുഞ്ഞിക്കൈകള്‍ക്കു എത്തുമോ ?"<br /><br /><i>കൊഞ്ചിക്കുഴഞ്ഞു കണ്ണന്.ഏന്തി വലിഞ്ഞു ഉറിയിലെ വെണ്ണ കക്കുന്ന കണ്ണന്.<br />ഇല്ല, ഇവന്റെ ലീലകളില്‍ ഞാന്‍ ഇനി മയങ്ങില്ല. </i><br /><br />"കണ്ണാ, വേണ്ടാ. എന്നെ പറ്റിക്കേണ്ട." ഭാവം മാറ്റാതെ അമ്മ.<br /><br /><i>അമ്മ വിടുന്ന മട്ടില്ല. ഇനി അമ്മയെ തഞ്ചപ്പെടുത്തുകയേ തരമുള്ളൂ.<br />അടുത്തെത്തി കണ്ണന്. കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളില്‍ തലോടി. </i><br /><br />"എന്റെ ചക്കര അമ്മയല്ലേ. ചുന്ദരി അമ്മയല്ലേ. എന്റെ പാവം അമ്മയല്ലേ"രണ്ടു കവിളിലും മുത്തവും കൊടുത്തു<br />"ഞാന്‍ എടുത്തില്ല അമ്മേ, വെണ്ണ "<br /><br />"വേണ്ട കണ്ണാ എന്നെ മയക്കണ്ട."<br /><br /><i>അമ്മ അലിയണ മട്ടില്ല.എന്നാല്‍ അതു അറിഞ്ഞിട്ടു തന്നെ കാര്യം.പരിഭവം ഭാവിച്ചു കണ്ണന് </i><br /><br />"അതി രാവിലേ തന്നെ ഒരു വടിയും തന്ന് എന്നെ പറഞ്ഞു വിടും ,കാട്ടിലേക്കു. കാലികളെ മേയ്ക്കാന്‍.<br />നാളെ മുതല്‍ എന്നെ കൊണ്ടാവില്ല കേട്ടൊ ഈ ജോലി."<br /><br /><i>കയ്യിലിരുന്ന, വടി ദൂരേക്കെറിഞ്ഞു കണ്ണന്.<br /><br />കണ്ണന്റെ ചുണ്ടിലെ വെണ്ണ അപ്പോളാണു യശോദ കണ്ടതു. </i><br /><br />"അപ്പോള്‍ ഇതോ കണ്ണാ ?" കയ്യോടെ പിടികൂടി യശോദ.<br /><br /><i>ചുവടു മാറ്റി കണ്ണന്.മക്കളെ സ്നേഹിക്കുന്ന ഒരമ്മയ്കും, താങ്ങാന്‍ വയ്യാത്ത വാക്കുകള്‍ പറഞ്ഞു. </i><br /><br />"അമ്മേ, ഇതു ഇത്തിരി വെണ്ണയുടെ കാര്യം അല്ല.<br />വഴക്കു പറയാന്‍ മാത്രം, ഒരു കാര്യം ഉണ്ടാക്കിയതാണു അമ്മ.<br />കാര്യം എന്താണു എന്നു എല്ലാര്ക്കും അറിയാം .<br />എനിക്കും അറിയാം.<br />ഞാന്‍..., ഞാന്‍... അമ്മയുടെ സ്വന്തം മകന് അല്ലല്ലോ?"<br /><br /><i>ഇത്തിരി വെണ്ണയുടെ പേരില്‍, എന്‍െ കണ്ണന് ... ഇത്രയും പറയുന്നുവൊ?<br />യശോദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. </i><br /><br />ഓടി വന്നു കണ്ണന്.ഇറുകെ പുണര്‍ന്നു അമ്മയെ.<br />കവിളില്‍ മുത്തമിട്ടു. മാറില്‍ തലചായ്ച്ചു. എന്നിട്ട് പറഞ്ഞു.<br /><br />“അതെ. അമ്മേ. വെണ്ണ കട്ടതു ഞാന്‍ തന്നെ. അമ്മയുടെ കണ്ണന് തന്നെ.<br />പാഴ് വാക്കുകള്‍ പറഞ്ഞത് ഈ സ്സ്നേഹം എല്ലാാരും അറിയാന്‍ മാത്രം.<br />എനിക്കറിയില്ലേ എന്റെ അമ്മയെ.“<br /><br /><br /><br /><i>(ക്രിഷ്ന്ണാഷ്ടമിക്കായി എഴുതിയത്.<br />ഇതിലെ വരികള്‍, അനൂപ് ജലോഠ യുടെ ‘മെം നഹി മാഘന് ഖയോ‘ എന്ന ക്രിഷ്ണ ഭജനിന്റെ തര്‍ജ്ജമ.എനിക്കേറെ പ്രിയപ്പെട്ട ഒന്നു.<br />ആ പാട്ടിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താനായില്ല. എങ്കിലും പോസ്റ്റ് ചെയ്യുന്നു.)</i>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com31tag:blogger.com,1999:blog-27017797.post-1157692377744587082006-09-08T09:30:00.000+05:302006-09-08T11:17:35.843+05:30ഇടവേളഇന്നലെ രാത്രി കുട്ടിയെയും കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍<br />ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞെട്ടി.<br /><br />കയ്യില്‍, മോന് വേണ്ടി ചേട്ടന് വാങ്ങിക്കൊണ്ടു വന്ന, ഗ്ലോബ്.<br /><br />ഈശ്വരാ, ഭൂലോകം കൈക്കുള്ളില്‍ ഒതുക്കാന്‍ എന്റെ ഒരു ഉറക്കത്തിനു സാധിച്ചുവോ ?എന്റെ ഒരു കാര്യമേ .ഇത്തിരി അഹങ്കാരഭാവത്തില്‍ ഗ്ലോബ് ഒന്നു കൂടി ചേര്‍ത്തു പിടിച്ചു , ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞു കിടന്നു.<br /><br />“എന്താടീ ? ഭൂലോകം കൈക്കുള്ളില്‍ ആയതിന്റെ സന്തോഷമാണോ ?” മനോരമ പത്രവും കയ്യില്‍ പിടിച്ചു കോണ്ടു ചേട്ടന്.<br /><br />“ഉം...’ എന്റെ മനസ്സില്‍ ഉള്ളതു ഇത്ര പെട്ടെന്ന് മനോരമയിലും വന്നോ ? വിശ്വാസം വരാതെ ഞാന്‍.<br /><br />“എന്നാല്‍ അതു ഭൂലോകമല്ല. നിന്റെ ബ്ലോഗാ!“<br /><br />“അയ്യോ !“ അഹങ്കാരം ആര്‍ത്തനാദത്തിനു വഴിമാറി.<br />അതെപ്പോള്‍ സംഭവിച്ചു. എന്റെ ‘മുല്ലപ്പൂ’ എപ്പോള്‍ ഈ ഗതി ആയി.<br />കയ്യില്‍ ഇരുന്ന ഗ്ലോബ് കിടക്കയിലേക്കു മറിഞ്ഞു.<br /><br />ചിരി അടക്കി ചേട്ടന്,<br />‘ഇന്നലെ രാത്രി ഉറക്കത്തില്‍ എന്റെ ബ്ലോഗേ... എന്റെ ബ്ലോഗേ.. എന്ന് നിലവിളിച്ചു.‘<br />‘ഇന്നു എന്റെ റ്റേണ്‍ അമ്മ തട്ടി എടുത്തോ‘ എന്ന് ആശ്ചര്യപ്പെട്ട് ഉണര്‍ന്ന മോന്, കേട്ടത് ഗ്ലോബ് എന്നായത് കൊണ്ട് അവന് അതെടുത്ത് നിന്റെ കയ്യില്‍ പിടിപ്പിച്ചു.<br />എന്തായാലും, അതു കൈയ്യില്‍ കിട്ടിയ നീ, സ്വിച്ച് ഓഫാക്കിയതു പോലെ, നിലവിളി നിര്‍ത്തി സമാധാനത്തൊടെ ഗ്ലോബും കെട്ടിപ്പിടിച്ചു, കിടന്നുറങ്ങി.“<br /><br />“അമ്മയെ ഞാനുറക്കി അച്ഛാ “എന്ന് പറഞ്ഞു മോനും.മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com79tag:blogger.com,1999:blog-27017797.post-1156427344845246292006-08-24T18:52:00.000+05:302006-08-24T19:19:04.963+05:30ഓമനപ്പേര്കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അവന് വിളിച്ചു.<br />“ചേച്ചീ, ഇതു ഞാനാ ”<br />മറുപടി ഒന്നും കേള്‍ക്കാത്തതു കൊണ്ടാവും വീണ്ടും.<br />“ഇതു ഞാനാ.. ഞാന്‍” <br />പിന്നെ അറിഞ്ഞോ അറിയാതെയൊ ഇതും<br />“ചേച്ചി എന്നെ എന്താണു വിളിച്ചിരുന്നതെന്നു ഞാന്‍ മറന്നു”<br /><br />ഇല്ലാത്ത അനിയന്റെ കുറവുനികത്തിയ അവനേയും,<br />അവനില്ലാത്ത ചേച്ചിയുടെ അധികാരം കൈപ്പറ്റിയ എന്നേയും,<br />കാലം എവിടെയോ ഉപേക്ഷിച്ചിരുന്നു.<br /><br />ഓമനപ്പേരുകളെ ഉപേക്ഷിക്കാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com39tag:blogger.com,1999:blog-27017797.post-1153922565871113162006-07-26T19:26:00.002+05:302010-03-17T11:55:02.930+05:30ഓര്‍മ്മയുടെ ഏടില്‍ നിന്ന്... (ബൂലോക സംഗമം)ഈ കഥ തുടങ്ങുന്നതു.... ബൂലോക ക്ലബ്ബില്‍ 'നമുക്കൊന്നു മീറ്റിയാലോ‘ എന്ന ഒരു പോസ്റ്റോടു കൂടിയാണ്.<br /><br />അതു കണ്ടപ്പോഴേ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബ്ലോഗര്‍ ഒബിയോടു പറഞ്ഞു..<br />"ക്ലബ്ബിലെ പോസ്റ്റ് കണ്ടോ , ഇവിടെ എന്തോ മീറ്റ് എന്നൊക്കെ പറയുന്നല്ലോ..?"<br />ചിരിച്ചു കൊണ്ടു ഒബി "നോക്കാം".<br />പിന്നെ എന്റെ ഉദ്വേഗത്തിന്റെ കാരണം മനസ്സിലാക്കി ചിരിച്ചു. "മുല്ലപ്പൂ..,ചെമ്പരത്തി പ്പൂവായി പോകുമല്ലൊ,,?" .<br /><br />ചിന്താവിഷ്ടയായ എന്നെ ഉപേക്ഷിച്ചു, സുഹൃത്ത് വീണ്ടും പണിത്തിരക്കിലേക്ക്..<br /><br />ക്ലബ്ബില്‍, വീണ്ടും, പോസ്റ്റുകളും കമെന്റുകളും, വന്നു കൊണ്ടിരുന്നു..<br />പിന്നീടൊരു ദിവസം അതുല്യേച്ചിയുടെ ഫോണ്‍ നമ്പറുമായി ഒരു പോസ്റ്റ് വന്നു.<br />അതില്‍ നമ്പര്‍ കണ്ടു ഞാന്‍.<br />"എടോ കാര്യങ്ങള്‍ ഒക്കെ കാണുന്നുണ്ടോ?"<br />"ഉം.. "<br />"നമുക്കൊന്നു വിളിച്ചാലോ ..?<br />"ഓകെ" അങ്ങനെ ആദ്യമായി ഫോണില്‍ വല്യേടത്തിയുമായി,"എല്ലാവരും ഒത്തുചേരണം, നമുക്ക് ഇതൊരാഘോഷമാക്കണം" എന്നൊക്കെ സംസാരിച്ചു.<br /><br />പിന്നീടു കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു.<br />വിശ്വേട്ടന്റെ നമ്പറുമായി അടുത്ത പോസ്റ്റു വന്നു .<br /><br />"വിശ്വേട്ടാ... ഞാന്‍ മുല്ലപ്പൂ എന്ന ബ്ലൊഗര്‍.. പിന്നെ സന്ദര്‍ശനം എന്ന ബ്ലൊഗറും അടുത്തുണ്ടു"<br />" നിങ്ങള്‍ രണ്ടാളും ഒരേ ഓഫീസില്‍ ആണോ..?"<br />"അതെ... ഞങ്ങള്‍ രണ്ടാള് മാത്രമല്ല ഇനിയുമുണ്ട് രണ്ടുപേരും കൂടി ഇവിടെ. ദുര്‍ഗ്ഗയും ചാത്തുണ്ണിയും"<br />"എന്നാല്‍ അവര്‍ക്കും കൊടുക്കൂ. നമ്മുടെ ബ്ലോഗുമേളയെക്കുറിച്ചു ഒന്നു പറയട്ടെ."<br />"ഒരു കാര്യം കൂടി ഉണ്ട്. ഇപ്പൊള്‍ പറഞ്ഞ മറ്റു രണ്ടാള്‍ക്കും അറിയില്ല ഞാന്‍ ബ്ലോഗുന്നുണ്ട് എന്ന്"<br />"ഒ!!. ഒരേ ഓഫീസിലായിട്ടും "<br />"ഉം.. വെറുതെ ഒരു രസം"<br />"ഓക്കെ .. പറയില്ല ഫോണ്‍ കൊടുക്ക്.."<br /><br />ഫോണ്‍ തിരികെ കൊടുത്തു ഞാന്‍ സീറ്റില്‍ വന്നു ഇരുന്നു..<br />ചാത്തുണ്ണിയെ വിളിക്കുന്നതും ഫോണ്‍ കൊടുക്കുന്നതും..."ഉം ഞങ്ങള്‍ മൂന്നു പേരും ഇവിടെ നിന്നും ഉണ്ടാവും" എന്നു ചാത്തുണ്ണി പറയുന്നതും കേട്ടു.<br /><br />മേളക്കുള്ള ഒരുക്കങ്ങള്‍...,ലിസ്റ്റിടല്‍.., വരുന്നവരുടെ ഹാജര്‍ എടുക്കല്‍..., വരാന്‍ പറ്റാത്തവരുടെ കണ്ണീരൊഴുക്കല്‍..., വേറെ ചിലര്‍ (എന്നെപ്പോലെ) പേടിയാവണു എന്നു പറഞ്ഞു കരഞ്ഞവര്‍ അങ്ങനെ അങ്ങനെ..<br /><br />ജൂലായ് എഴാം തീയതി ഓഫീസിന്റെ ക്യാന്റീനില്‍ വെച്ചു ദുര്‍ഗ്ഗയെ കണ്ടു.<br />ദുര്‍ഗ്ഗയോടു ഞാന്‍ "നാളെ ബ്ലോഗ് മീറ്റുണ്ട് എന്നു കേട്ടല്ലോ? എനിക്കും വരാമോ ?"<br />"ഉം... ഒരു ബ്ലോഗ് ഇന്നു ഉണ്ടാക്കിയാ മതി"<br />"ഓ ഇനി അതൊക്കെ വല്യ പാടല്ലെ.."ചിരിയോടെ ഞാന്‍.<br /><br />ശനിയാഴ്ച കണ്ണാടിയുടെ മുന്നില്‍ കുറ്റിയടിച്ചു നില്ക്കുന്ന എന്നെ നോക്കി ചേട്ടന്<br />"മിനുക്കിയതൊക്കെ മതി. നിന്റെ കല്യാണത്തിനു പോലും ഈ മിനുക്കം കണ്ടില്ല്ലല്ലോ."<br />"ഇതു സംഗതി വേറെ ആണു ചേട്ടാ.. . ഇന്ന്, കണ്ടിട്ടില്ലാത്ത ആള്‍ക്കാരെ കാണാന്‍ പോകുവല്ലെ ?"<br />"ഒഹ് ബ്ലോഗ് സംഗമം... അതിനു മുഖം മിനുക്കുകയല്ല. പകരം ഹെല്‍മെറ്റു വെയ്ക്കുകയാ വേണ്ടേ. "<br />മുഖത്തെ ചമ്മിയ ചിരി മറച്ചു ഞാന്‍...<br /><br />ജോസ് ജംഗ്ഷനില്‍ ഇറങ്ങി ബി. റ്റി. എച്ച്. ലേക്കു നടക്കുമ്പോള്‍ പുറകില്‍ നിന്നും പരിചയമുള്ള ശബ്ദം.<br /><br />"എങ്ങോട്ടാടോ കാലത്തേ?" ഒബിയെയും പുറകില്‍ ഇരുത്തി ചാത്തുണ്ണി ബൈക്കില്‍.<br />'പിടിക്കപ്പെട്ടല്ലോ?' ഭാവത്തില്‍ ഒബി.<br />"ഞാന്‍... ഈ കട വരെ. നിങ്ങളോ?"<br />"ഞങ്ങള്‍ ബ്ലോഗു മീറ്റിനു"<br />"ഒ... ഇന്നാണോ അത്"<br />"ഉം..."<br /><br />എന്റെ അഭിനയസിദ്ധിയില്‍ വിശ്വാസം വരാതെ അന്തം വിട്ടു നോക്കുന്ന ഒബിയെയും കൊണ്ടു ചാത്തുണ്ണിയുടെ ബൈക്ക് പോയി.<br /><br />അപ്പോളാണ് വേറെ ഒരു സുഹൃത്തു ഫോണില്‍.<br />"എവിടെ ആണു ? മീറ്റിനു എത്തില്ലെ?"<br />ഒരു നുണ പറഞ്ഞ ഹാങ്ങ് ഓവറില്‍ ഞാന്‍ "വീട്ടിലാണ്. ഞാനെങ്ങും ഇല്ല മീറ്റിന്"<br />(എം.ജി റോഡിന്റെ നടുവില്‍ നിന്നു "വീട്ടിലാണു" എന്നു ഫോണില്‍ പറയുന്ന എന്നെ തുറിച്ചു നോക്കി ഒരു അപ്പാപ്പന്)<br /><br />"ഞാന്‍ എന്തായാലും ഒരു മണി ആകുമ്പൊള്‍ എത്തും"<br />"ഉം..."(ഈ പറഞ്ഞു സുഹൃത്തും പതിനൊന്നു മണിക്കെ എത്തി എന്നതു വേറെ കാര്യം. ;) )<br /><br />പതിയെ ബി. റ്റി. എച്ച്. ലേക്കു നടന്നു.<br />അവിടെ ആരൊക്കെ ഉണ്ടാകും?<br />ചേട്ടന്റെ ഹെല്‍മെറ്റ് ഉപദേശം സ്വീകരിക്കാമായിരുന്നു..<br />എന്നൊക്കെ മനസ്സില്‍ ചിന്തിച്ചു ബി. റ്റി. എച്ച്. ഇല് എത്തി. വഴി ഒക്കെ ചോദിച്ചു അകത്തേക്കു നടന്നു.<br /><br />എന്നെ കണ്ടു അദ്ഭുതം മാറാതെ ചാത്തുണ്ണിയും, ദുര്‍ഗ്ഗയും...<br />ചിരിയോടെ ഒബി പുറകില്‍.<br />ഒബി ഒരോരുത്തരെ ആയി പരിചയപ്പെടുത്തി,<br />ബാംഗളൂര്‍ ശ്രീജിത്ത്, പണിക്കന് , യാത്രികന് ( ബിന്ദു ഓപ്പോളെ.. ഇത്ര പിന്ഗാമികളൊ..!!!),<br />അധികം സംസാരിക്കാതെ സു , ആ കുറവു നികത്തി സു ചേട്ടന്,<br />കൃഷി കാര്യങ്ങളും മറ്റും സംസാരിച്ചു ചന്ദ്രേട്ടന്..<br /><br />അകത്തേക്കു കടന്നിരുന്നപ്പൊള്‍ ചായയും വടയും വന്നു. അതു കഴിച്ചിട്ടാകം ഇനിയുള്ള പരിചയപ്പെടല്‍ എന്നു കരുതി ദുര്‍ഗ്ഗയുടെ അടുത്തു കൂടി.<br /><br />ഞാന്‍ അധികം മിണ്ടില്ലാട്ടൊ എന്ന ഭാവത്തില്‍ തുളസി,<br />നില്ക്കാന് ടൈം ഇല്ലാതെ നിക്ക്,<br />ചിരിയാണു ഞങ്ങടെ മുഖമുദ്ര എന്നു ബോധിപ്പിച്ചു സൂഫിയും കിരണും,<br />പാട്ടുപാടി ആരാധനാ വലയം സൃഷ്ടിച്ച വില്ലൂസ്, ബാക്ക്ഗ്രൌണ്ടില് ഇക്കാസ്,<br />ക്യാമറയും കമന്ററിയുമായി കുമാര്‍,<br />എല്ലാരുടെയും കണ്ണിലുണ്ണിയായി അരുണ്‍ വിഷ്ണു,<br />ഞാനെന്ന അഹങ്കാരം ഇല്ലാതെ ഞാന്‍,<br />യാത്രയില്‍ വൈകി എത്തിയ സഹയാത്രികന്,<br />ബ്ലോഗ് പേരില്‍ നിന്നു വ്യത്യസ്തനായി മുരളി മേനോന്...<br /><br />എല്ലാത്തിനും അമരക്കാരായി വിശ്വേട്ടനും, അതുല്യേച്ചിയും...<br />ഞങ്ങളില്ലാതെ നിങ്ങള്‍ക്കെന്തു ആഘോഷം എന്നു ഓര്‍മ്മപ്പെടുത്തി അപ്പുവും, എല്ലാത്തിനും താങ്ങും തണലുമായി സംഗീതചേച്ചിയും..<br />കുഞ്ഞിക്കൂട്ടായി ആച്ചിയും...<br /><br />എല്ലരേം പരിചയപ്പെട്ടും, "മധുരം മലയാളത്തില്‍" ഒപ്പു വെച്ചും അതിനു പിന്നില്‍ പേരു എഴുതാന്‍ ദുര്‍ഗ്ഗയെ സഹായിച്ചും ഇരിക്കുമ്പോള്‍ "ഊണു കാലമായി " എന്നു ആരോ പറഞ്ഞതും,കോണ്‍ഫെറെന്‍സ് റൂം കാലി...<br /><br />ഞാനും ഒരില സ്വന്തമാക്കി ഊണു കഴിച്ചു.<br />തിരിച്ചെത്തിയപ്പോളേക്കും അടുത്ത ആഘോഷവുമായി അതുല്യേച്ചി മുന്നില്‍..<br /><br />"പ്രിയ മാലോകരെ ബൂലോകരെ.. നമുക്കു ക്വിസ്സ് പ്രോഗ്രാം ആരംഭിക്കാം.."<br /><br />ക്വിസ്സ് ചോദ്യങ്ങളുടെ ഉത്തരമായി...<br />'അഞ്ജലി'യെ കണ്ടു പിടിച്ച കെവിനും,<br />വരമൊഴിക്കു ജന്മം നല്കിയ സിബുവും,<br />സെര്‍വറുകള്‍ ഓടിക്കുന്ന ശനിയനും, അനിലേട്ടനും, എവുരാനും അരങ്ങത്തു വന്നു..<br /><br />പിന്നീടെപ്പോഴോ ചോദ്യങ്ങള്‍ "അക്ഷരങ്ങളിലും" , "തോന്ന്യാക്ഷരങ്ങളിലും" കുടുങ്ങി കിടന്നപ്പോള്‍, "ഇതു ബൂലോഗ ക്വിസ്സ് അല്ല, കുടുംബ ക്വിസ്സ് ആണു" എന്നു പറഞ്ഞു കുമാര്‍ നയിച്ച ഒരുപക്ഷം ബഹളം വെയ്ക്കുകയും, ഇറങ്ങിപ്പോക്കു ഭീഷണി മുഴക്കുകയും ചെയ്തു.<br />അങ്ങനെ ചുളുവില്‍ ജയിക്കാമെല്ലോ എന്ന ഞങ്ങടെ മനക്കോട്ടയെ തകര്‍ത്തു അവര്‍ വീണ്ടും അവിടെ തുടര്‍ന്നു.<br /><br />ഇത്രയും നാള് കണ്കെട്ടു വിദ്യ കാണിച്ചു പറ്റിച്ചവരെ, ശരിക്കൊന്നു പറ്റിക്കാനായി ഒരു കണ്കെട്ടു നടത്തുകയും അതില്‍ ആരും വിജയം 'കാണാതെ' പോകുകയും ചെയ്തു.<br /><br />ചുരുക്കിപറഞ്ഞാല്‍ (ഇത്രേം പറഞ്ഞിട്ടോ ??) ഉച്ചവരെ ഒന്നും മിണ്ടാതിരുന്ന സു ഒറ്റക്കു നേടിയ ഒരു അശ്വമേധം ആയിരുന്നു ഞങ്ങളുടെ ജയം.<br /><br />ആഘോഷം തീരുന്നില്ല തുടങ്ങിയതല്ലേ ഉള്ളൂ, എന്നു ചോദിച്ചുകൊണ്ടു ഉമേച്ചിയേയും അവസാനം എത്തി.<br /><br />എല്ലാവരും കയ്യൊപ്പിട്ട ഓര്മക്കുറിപ്പും, ബിരിയാണിക്കുട്ടി അയച്ചുതന്ന കീചെയിനും കയ്യില്‍ വാങ്ങി<br />ഇത്ര പെട്ടെന്നു തീര്‍ന്നൊ എന്ന മനോവിഷമത്തില്‍ അങ്ങനെ നിന്നു.<br /><br />(പ്രത്യേകം പറയട്ടെ, ബിരിയാണിക്കുട്ടീ ആ ഐഡിയായും ,പിന്നെ എല്ലാ റ്റാഗിലും എഴുതി അതിവിടെ എത്തിക്കാനുള്ള ആ മനസ്സും..)<br /><br /><a href="http://photos1.blogger.com/blogger/4229/2835/1600/Blogmeet.1.jpg"><img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://photos1.blogger.com/blogger/4229/2835/320/Blogmeet.1.jpg" border="0" /></a><br />മനസ്സില്‍ അദ്ഭുതവും, ആഹ്ലാദവും , ഇത്തിരി വിഷമവും..<br />കയ്യില്‍ ഓര്‍മ്മക്കുറിപ്പും, കീ ചെയിനുമായി...<br />എല്ലാവരോടും യത്ര പറഞ്ഞു ഞാന്‍ പതിയെ പുറത്തേക്കു..<br /><br />(സമര്‍പ്പണം: ക്ലബ്ബില്‍ വന്ന പോസ്റ്റിനേ യഥാര്‍ത്ഥ്യമാക്കിയ അതുല്യേച്ചിക്കും വിശ്വേട്ടനും , അതിനെ വിജയമാക്കിയ എല്ലാ ബ്ലൊഗ് സുഹൃത്തുക്കള്‍ക്കും)<br /><br /><em>കുറിപ്പ്:<br />"ഇതു എന്തിനാണു ഇത്ര വൈകി പോസ്റ്റുന്നത്.. ഞങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലെ"<br />"അതു ഇവിടെ എത്തിയവര്‍ക്കു.. പക്ഷെ ഇവിടെ വരാന്‍ പറ്റാതെ ഭൂമിയുടെ മറ്റേതോ കോണില്‍ നമ്മളെ ഓര്‍ത്തും ഫൊണില്‍ വിളിച്ചും,കണ്ണിലെണ്ണയൊഴിച്ച് ഉറക്കം കളഞ്ഞ്, എണ്ണൂറ്റിച്ചില്ല്വാനം കമന്റിട്ട് കേരള മീറ്റ് ഒരു ആഘോഷമായി കൊണ്ടാടി ഇരുന്നവര്‍ക്കു വേണ്ടി ഞാന്‍ ഇത് എഴുതുയേ മതിയാവൂ.."</em>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com23tag:blogger.com,1999:blog-27017797.post-1153813633343661982006-07-25T13:13:00.000+05:302006-07-25T13:43:02.400+05:30ആഘോഷം"ആഘോഷമോ? എന്തു ആഘോഷം?"<br />"കളഞ്ഞു പോയ പൊന്ന് തിരികെ കിട്ടി"<br />"പൊന്നോ..? എത്ര പവന്..?"<br />"നൂറു പവന്.. പത്തരമാറ്റ്.."<br />"എന്റമ്മെ!!!"<br />"തനിത്തങ്കം.."<br />"ഓഹ്!!.. എന്താ ഭര്‍ത്താവിന്റെയോ കുഞ്ഞുങ്ങളുടെയൊ പിറന്നാള്‍ ആണൊ...?"<br />"ഇതു രണ്ടും അല്ല. അതു കളഞ്ഞു പോയാല്‍ തിരികെ കിട്ടില്ല. കാരണം അത് എന്റെ ജീവന് ആണ്..."<br />"അപ്പൊള്‍ പിന്നെ എന്താണീ നൂറുപവന്‍, പത്തര മാറ്റു, തനിത്തങ്കം..."<br />"സൌഹൃദം"<br /><br />അറിയാതെ... ചുണ്ടില്‍ വിരിഞ്ഞ ചിരിയുടെ ഉത്ഭവം... മനസ്സില്‍ നിന്നുമാണ്..<br />മഴ പെയ്തൊഴിഞ്ഞ മാനം പോലെ, മനസ്സും ശാന്തം...<br /><br />'പടി കടന്നു, എന്നോ അകലേക്കു പോയ ഒരു സൌഹൃദം തിരികെ എത്തിയതിലുള്ള ആഘോഷത്തിലായിരുന്നു ഞാനും അവളും...'മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com20tag:blogger.com,1999:blog-27017797.post-1152166223725148312006-07-06T11:37:00.000+05:302006-07-06T13:11:50.383+05:30നിഷിദ്ധം"നിഷിദ്ധം"<br /><br />"എന്താദ്?"<br /><br />"ചെയ്യാന്‍ പാടില്ലാത്തത്.., അരുത്.. എന്നര്‍ത്ഥം"<br /><br />"എന്താണു അരുതാത്തത് ... ?"<br /><br />"നിന്റെ ഈ എഴുത്തു..."<br /><br />"അതെന്താ...?"<br /><br />"നിന്റെ മനസ്സില്‍ ഉള്ളതു എല്ലാവരും അറിയും.."<br /><br />"അതുകൊണ്ടു...?"<br /><br />"അതെനിക്കിഷ്ടമല്ല"<br /><br />"നിന്റെ ഇഷ്ടത്തിനു വേണോ ഞാനെപ്പോഴും പ്രവര്‍ത്തിക്കാന്‍...!!!" ദേഷ്യം കൊണ്ടു ശബ്ദം അല്‍പ്പം ഉയര്ന്നുവോ...<br /><br />പിന്നീടൊന്നും കേട്ടതേ ഇല്ല... 'അകത്തുള്ള അവള്' പിണങ്ങിപ്പൊയെന്നു തോന്നുന്നു...<br /><br />(<em>സമര്‍പ്പണം</em>: <em>"ഞാന്‍ ഒരു പോസ്റ്റ് എഴുതി വെച്ചിട്ടുണ്ടു.. ഇടണോ വെണ്ടയൊ എന്ന സംശയത്തിലാ.." എന്നു ചിന്തിക്കുന്ന എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും....)</em>മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com14tag:blogger.com,1999:blog-27017797.post-1151989264125024202006-07-04T10:23:00.000+05:302006-07-04T10:50:52.873+05:30അഹങ്കാരംഅതെ, എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്.<br /><br />അവളുടെ ദിനങ്ങള്‍ എന്നില്‍ തുടങ്ങിയിരുന്നു എന്ന അഹങ്കാരം...<br />അവളുടെ ചിന്തകളെ ഞാന്‍ നിയന്ത്രിച്ചിരുന്നു എന്ന അഹങ്കാരം...<br />അവളുടെ ശ്വസോച്ഛ്വാസം എന്നിലൂടെ ആയിരുന്നു എന്ന അഹങ്കാരം...<br />അവളുടെ ഹൃദയമിടിപ്പുകള്‍ ഞാനറിഞ്ഞിരുന്നു എന്ന അഹങ്കാരം...<br /><br /><br />അതെ, വെള്ളത്തുണിയില്‍ പുതച്ചു കിടത്തിയിരിക്കുന്ന അവളുടെ മുഖത്തെ പുഞ്ചിരിയില്‍...<br /><br />എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ് ...മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com49